സ്കിറ്റിന്‍റെ റിേഹഴ്സലിനിടയ്ക്കാണു കേട്ടത്, മമ്മൂക്കയും ലാലേട്ടനും എത്തിയിട്ടുണ്ട്...’’ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം പറയുകയാണു സുരഭിലക്ഷ്മി. ‘‘അപ്പോ തന്നെ അങ്ങോട്ടോടി. മമ്മൂക്കയേയും ലാലേട്ടനെയും ഒന്നിച്ചു കാണുക, അവരോടു സംസാരിക്കുക ഒക്കെ ത്രില്ലടിപ്പിക്കുന്ന കാര്യമാണ്. ഒത്താല്‍ ഇരുവരോടും ഒപ്പം നിന്നൊരു ഫോട്ടോ ആണെന്‍റെ ലക്ഷ്യം.
തിരക്കൊതുങ്ങിയപ്പോള്‍ കാര്യം സാധിച്ചു. ഇന്ത്യന്‍ സിനിമയിലെ രണ്ടു നെടും തൂണുകളുടെ നടുക്ക് ഇന്ത്യാ ഗേറ്റിന്റെ അടിയിലൊക്കെ പോയി നിൽക്കുന്നത് പോലെ നിന്ന ആ നിമിഷം ജീവിതത്തില്‍ മറക്കില്ല. പിന്നീടാണ് ആ ഫോട്ടോയുെട മറ്റൊരു പ്രാധാന്യവും ആരോ പറഞ്ഞത്. മൂന്നു ദേശീയ അവാര്‍ഡ് ജേതാക്കളാണ് ഫോട്ടോയില്‍ ഒരുമിച്ചിരിക്കുന്നത്.
എനിക്കു നാലു വയസ്സുള്ളപ്പോഴാണു മമ്മൂക്ക വടക്കന്‍ വീരഗാഥയിലെ ചന്തുവിലൂടെ മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്കാരം േനടുന്നത്. ഞാന്‍ ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ ലാലേട്ടനും നേടി പുരസ്കാരം, ഭരതം സിനിമയിലെ കല്ലൂര്‍ ഗോപിനാഥനിലൂടെ. എനിക്കു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് 2016ല്‍. ഇപ്പോൾ ഇതാ, അവർക്കൊപ്പെ ഒരേ ഫ്രെയിമിൽ ഞാനും. സന്തോഷം പറഞ്ഞറിയിക്കാനാകില്ല. നന്ദി വനിത.’’