ബോളിവുഡിൽ വീണ്ടും വിവാദം പുകയുന്നു. ഊർമിള മതോന്ദ്കറെ കങ്കണ റണാവത്ത് സോഫ്റ്റ് പോൺസ്റ്റാർ എന്നു വിളിച്ചതാണ് പുതിയ വാക്പേരിന് തുടക്കം കുറിച്ചിരിക്കുന്നത്. ഊർമിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രംഗത്ത് വരുന്നത് വലിയ ചർച്ചയിലേക്കാണ് സംഭവത്തെ കൊണ്ടെത്തിക്കുന്നത്.
ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺസ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു.
സ്വര ഭാസ്കർ, അനുഭവ് സിൻഹ തുടങ്ങിയവർ ഊർമിളയെ പിന്തുണച്ച് രംഗത്ത് വന്നു. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊർമിള പറഞ്ഞതാണ് തുടക്കം.
ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഊർമിള. താനൊരു ഇരയാണ് എന്ന തുറുപ്പുചീട്ട് ആവര്‍ത്തിച്ചിറക്കിയും കൂടുതല്‍ ആരോപണങ്ങളുയര്‍ത്തിയും കാര്യങ്ങള്‍ വലിച്ചിഴയ്ക്കാതെ എല്ലാം വെളിപ്പെടുത്താനുള്ള തീരുമാനമെടുത്ത് വിഷയം അവസാനിപ്പിക്കമെന്നും കങ്കണയോട് ഊർമിള ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊർമിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്.