ബോളിവുഡ് താരം രാഖി സാവന്ത് മുൻകൂര്‍ ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി മുംബൈ കോടതി തള്ളി. വിവിധ ഓണ്‍ലൈൻ പ്ലാറ്റ്‍ഫോമുകളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് രാഖി ഭീഷണിപ്പെടുത്തി എന്ന് രാഖിയുടെ മുൻ ഭര്‍ത്താവ് ആദില്‍ ഖാൻ ദുറാനി നൽകിയ കേസിലാണ് നടപടി.
രാഖി സാവന്ത് ഒരു ടെലിവിഷൻ ഷോയില്‍ പങ്കെടുത്തപ്പോള്‍ നടിയുടെ മൊബൈല്‍ ഫോണിലെ താനും ഉള്‍പ്പെടുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് ആദിലിന്റെ പരാതി.വാട്‍സ് ആപ്പിലടക്കം ലിങ്കുകളും പങ്കുവെച്ചു. അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ചെയ്‍തതെന്നും രാഖിക്കെതിരെയുള്ള കേസില്‍ ആദില്‍ പരാതിപ്പെടുന്നു.
മുൻകൂര്‍ ജാമ്യം തേടിയുള്ള അപേക്ഷയില്‍ രാഖി നിരത്തിയ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. പരാതി ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച മൊബൈല്‍ ഫോണ്‍ താരത്തിന്റെ പക്കലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയിൽ വ്യക്തമാക്കി.