ഹിന്ദിയിലെ ജനപ്രിയ സീരിയലുകളിലൂടെ മലയാളികൾക്കും സുപരിചിതനായ ബാലതാരം ശിവ്‌ലേഖ് സിങ്ങിന്റെ മരണം പ്രേക്ഷകരിൽ സൃഷ്ടിച്ച നടുക്കം വിട്ടുമാറുന്നില്ല.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ ശിവ്‌ലേഖ് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ശിവ്‌ലേഖ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
അപകടത്തില്‍ ശിവ്‌ലേഖിന്റെ മാതാപിതാക്കളായ ലേഖ്‌ന, ശിവേന്ദ്ര സിങ് എന്നിവര്‍ക്കും നവീന്‍ സിങ് എന്നൊരാള്‍ക്കും പരിക്കുണ്ട്. അമ്മയുടെ നില ഗുരുതരമാണ്.
ഛത്തീസ്ഗഢുകാരനായ ശിവ്‌ലേഖ് പത്തു വര്‍ഷമായി മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം. സങ്കട്‌മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോകളിലും ശിവ്‌ലേഖ് പങ്കെടുത്തിട്ടുണ്ട്.
ശിവ്‌ലേഖും കുടുംബവും റായ്പൂരില്‍ നിന്നു ബിലാസ്പൂരിലേക്ക് സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്തുനിന്നു വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു.