പ്രമുഖ നിർമാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി. ചൗധരിക്കെതിരെ പരാതി നൽകി നടൻ വിശാൽ. കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്നാണ് വിശാലിന്റെ പരാതി
വിശാല്‍ നായകനായെത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു. സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി വിശാൽ നല്‍കിയിരുന്നത്. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കിയിട്ടുംവീടിന്റെ ആധാരവും രേഖകളും തിരികെ നല്‍കുന്നില്ലത്രേ.
രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നാണ് മറുപടിയെന്നാണ് വിശാല്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കേസ് എടുത്തതായി പൊലീസ് പറഞ്ഞു.