‘വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു’: വിമർശിച്ച് ഗീതി സംഗീത
മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരിക്കുന്ന അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയുടെ വിഡിയോ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. ‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത്
മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരിക്കുന്ന അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയുടെ വിഡിയോ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. ‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത്
മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരിക്കുന്ന അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയുടെ വിഡിയോ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്. ‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത്
മെഹന്ദി ആർട്ടിസ്റ്റായ ഒരു സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയിൽ സംസാരിക്കുന്ന അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയുടെ വിഡിയോ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അഞ്ജലിയെ വിമർശിച്ച് നടി ഗീതി സംഗീത രംഗത്ത്.
‘ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു? നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!? ’’– അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വിഡിയോയുടെ കമൻറ്റിൽ ഗീതി സംഗീത കുറിച്ചു.
അപമാനിക്കപ്പെട്ട സ്ത്രീ ഫോൺ കട്ട് ചെയ്തപ്പോൾ അഞ്ജലിയും നിരഞ്ജനയും പൊട്ടിച്ചിരിക്കുകയും അവരെ വീണ്ടും വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ നിരവധിപേരെത്തി. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർ.ജെ അഞ്ജലി രംഗത്ത് വന്നിരുന്നു.