തന്റെ വ്യക്തിപരമായ ഒരു കാര്യം താൻ വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തിടത്തോളം കാലം അതില്‍ ഇടപെടാന്‍ മീഡിയയ്ക്ക് അവകാശമില്ലെന്ന് നടി അപ്സര. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് പ്രതികരിച്ചതിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ‘എന്റെ വ്യക്തിജീവിതത്തിലെ നല്ല

തന്റെ വ്യക്തിപരമായ ഒരു കാര്യം താൻ വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തിടത്തോളം കാലം അതില്‍ ഇടപെടാന്‍ മീഡിയയ്ക്ക് അവകാശമില്ലെന്ന് നടി അപ്സര. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് പ്രതികരിച്ചതിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ‘എന്റെ വ്യക്തിജീവിതത്തിലെ നല്ല

തന്റെ വ്യക്തിപരമായ ഒരു കാര്യം താൻ വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തിടത്തോളം കാലം അതില്‍ ഇടപെടാന്‍ മീഡിയയ്ക്ക് അവകാശമില്ലെന്ന് നടി അപ്സര. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് പ്രതികരിച്ചതിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. ‘എന്റെ വ്യക്തിജീവിതത്തിലെ നല്ല

തന്റെ വ്യക്തിപരമായ ഒരു കാര്യം താൻ വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്തിടത്തോളം കാലം അതില്‍ ഇടപെടാന്‍ മീഡിയയ്ക്ക് അവകാശമില്ലെന്ന് നടി അപ്സര. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് പ്രതികരിച്ചതിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.

‘എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങൾ പുറത്തു കാണിക്കാനാണ് ഇഷ്ടം. ഞാൻ പറയുന്നത് മാത്രം നിങ്ങൾ അറിഞ്ഞാൽ മതി. അല്ലാതെ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഊഹിച്ച് പറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാർത്ത കണ്ട് ഒരാഴ്ച ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടില്ല. വെഡ്ഡിങ്ങ് റിങ് കയ്യിൽ കാണാത്തതുകൊണ്ട് ഞാൻ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ്നെയിൽ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത്.

ADVERTISEMENT

ഒരു ചാനൽ ഉണ്ട്. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. എന്നെങ്കിലും നേരിട്ട് കണ്ടാൽ നിങ്ങൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. അങ്ങനെ റീച്ച് വേണമെങ്കിൽ അവരുടെ തന്നെ എന്തെങ്കിലും മോശം വശം പറഞ്ഞ് റീച്ച് ഉണ്ടാക്കിക്കൂടേ? മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം, ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്കു മാത്രമേ മനസിലാകൂ. അഭിപ്രായം പറയാം. പക്ഷേ ഇതാണ് സത്യം എന്നു പറയുന്നതാണ് പ്രശ്നം’.– വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.

ADVERTISEMENT
ADVERTISEMENT