‘ഈയടുത്തു വരെ ഞാനാരാണെന്ന് എന്റെ മോന് അറിയില്ലായിരുന്നു’: മനസ്സ് തുറന്ന് സിബിൻ
ബിഗ് ബോസ് മലയാളം മത്സരാർത്ഥി, ഡി.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ് സിബിൻ ബഞ്ചമിൻ. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും തുറന്നു
ബിഗ് ബോസ് മലയാളം മത്സരാർത്ഥി, ഡി.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ് സിബിൻ ബഞ്ചമിൻ. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും തുറന്നു
ബിഗ് ബോസ് മലയാളം മത്സരാർത്ഥി, ഡി.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ് സിബിൻ ബഞ്ചമിൻ. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും തുറന്നു
ബിഗ് ബോസ് മലയാളം മത്സരാർത്ഥി, ഡി.ജെ. എന്നീ നിലകളിൽ ശ്രദ്ധേയനാണ് സിബിൻ ബഞ്ചമിൻ. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഇപ്പോഴിതാ, ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ വിവാഹബന്ധത്തെക്കുറിച്ചും മകനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സിബിൻ.
ജീവിതത്തിൽ താൻ പ്രഥമപരിഗണന കൊടുക്കുന്നയാൾ തന്റെ മകൻ റയാൻ ആണെന്നും അവനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും താരം പറയുന്നു.
‘‘മോന് രണ്ട് വയസ് കഴിഞ്ഞപ്പോളാണ് എന്റെ അടുത്ത് നിന്ന് കൊണ്ടുപോകുന്നത്. ബാംഗ്ലൂരിലായിരുന്നു അവർ താമസിച്ചിരുന്നത്. അവിടെ കൊണ്ടുചെന്നാക്കിയത് ഞാനാണ്. ചേച്ചിയുടെ അടുക്കൽ പോകണമെന്നു പറഞ്ഞപ്പോൾ ഞാൻ കൊണ്ടുപോയി വിട്ടു. പിന്നീട് എനിക്കു മനസിലായി തിരിച്ചു വരാൻ ഉദ്ദേശമില്ലെന്ന്. അന്നെനിക്ക് വലിയ സാമ്പത്തികശേഷി പോലും ഇല്ല. എന്നിട്ടും പറ്റുമ്പോഴെല്ലാം ഞാൻ അവനെ കാണാൻ പോകുമായിരുന്നു. പിന്നീട് മകനെ എന്നെ കാണിക്കാതെയായി. അവരുടെ ഫ്ലാറ്റിന്റ കാർ പാർക്കിങ് ഏരിയയിൽ വെച്ചും ടെറസിൽ വെച്ചുമൊക്കെയാണ് ഞാൻ മോനെ കണ്ടിരുന്നത്.
ഞാനും മുൻഭാര്യയുമായി സംസാരിച്ച കോൾ റെക്കോർഡുകൾ, കൂട്ടുകാരുമായി സംസാരിച്ച കോൾ റെക്കോർഡുകൾ, ഇതെല്ലാം അവൾ എടുത്തുവെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തു വിട്ടു.
ഞാൻ കുറച്ച് മാസം മുമ്പ് മോനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മോനും സംസാരിച്ചതും അടക്കമുള്ള കാര്യങ്ങൾ വേറൊരാൾ യുട്യൂബ് ചാനലിൽ വന്ന് ഇരുന്ന് പറയുന്നത് ഞാൻ കണ്ടു. അയാൾ എങ്ങനെ അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞു?. ഈയടുത്തു വരെ ഞാനാരാണെന്ന് എന്റെ മകന് അറിയില്ലായിരുന്നു. ഇടയ്ക്കിടയ്ക്ക് കാണാൻ വരുന്ന ഏതോ ഒരു അങ്കിൾ എന്നു മാത്രമാണ് അവൻ കരുതിയിരുന്നത്’’.– സിബിൻ പറഞ്ഞു.
‘‘എന്റെ മകനെ എനിക്കു കാണാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് ഞാനാണ് കോടതിയിൽ കേസ് കൊടുത്തത്. അദ്ദേഹം പറഞ്ഞത് ഞാൻ ഡിവോഴ്സ് കൊടുക്കുന്നില്ലെന്നാണ്. പക്ഷേ, ഞാനാണ് ഡിവോഴ്സ് ആവശ്യപ്പെട്ട് കേസ് കൊടുത്തത്. പുള്ളിക്കാരിക്ക് ഞാൻ ഒരു ദിവസം എത്ര മെസേജ് അയക്കും എന്നറിയുമോ, എത്ര കോൾ വിളിക്കുമെന്നറിയുമോ, എനിക്ക് മോനെ ഒന്നു കാണണം എന്റെ മോനെ ഒന്നു കാണിക്കുമോ എന്നൊക്കെ ചോദിച്ച്. പക്ഷേ, പ്രതികരിക്കാറില്ല. എന്നാൽ കാശ് കിട്ടാൻ ഒരു ദിവസം വൈകിയാൽ കോൾ വരും’’.– സിബിൻ ബഞ്ചമിൻ പറയുന്നു.