തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്ക കാലങ്ങളിലും കൊല്ലം അജിത്ത് ഇല്ലാത്ത സിനിമകൾ വിരളമായിരുന്നു. തനിക്ക് ഇത്രയധികം സിനിമകൾ കിട്ടുന്നതിൽ മമ്മൂട്ടിക്കുള്ള പങ്കിനെപ്പറ്റി പല വേദികളിലും അജിത്ത് പറയുമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്ക കാലങ്ങളിലും കൊല്ലം അജിത്ത് ഇല്ലാത്ത സിനിമകൾ വിരളമായിരുന്നു. തനിക്ക് ഇത്രയധികം സിനിമകൾ കിട്ടുന്നതിൽ മമ്മൂട്ടിക്കുള്ള പങ്കിനെപ്പറ്റി പല വേദികളിലും അജിത്ത് പറയുമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്ക കാലങ്ങളിലും കൊല്ലം അജിത്ത് ഇല്ലാത്ത സിനിമകൾ വിരളമായിരുന്നു. തനിക്ക് ഇത്രയധികം സിനിമകൾ കിട്ടുന്നതിൽ മമ്മൂട്ടിക്കുള്ള പങ്കിനെപ്പറ്റി പല വേദികളിലും അജിത്ത് പറയുമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്ക കാലങ്ങളിലും കൊല്ലം അജിത്ത് ഇല്ലാത്ത സിനിമകൾ വിരളമായിരുന്നു. തനിക്ക് ഇത്രയധികം സിനിമകൾ കിട്ടുന്നതിൽ മമ്മൂട്ടിക്കുള്ള പങ്കിനെപ്പറ്റി പല വേദികളിലും അജിത്ത് പറയുമായിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ച താരം ഒരു സിനിമയും സംവിധാനം ചെയ്തു. പ്രിയദർശന്റെ വിരാസത്തിലൂടെ ഹിന്ദിയിലും എത്തി അദ്ദേഹം. കൊല്ലം അജിത്ത് ഓർമ്മയാകുമ്പോൾ അദ്ദേഹം മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് തന്റെ പെരുനാൾ സമ്മാനം എന്ന ആമുഖത്തോടെയായിരുന്നു അജിത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

‘ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് എന്റെ പെരുനാൾ സമ്മാനം.

1984 ലാണ് ഞാൻ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം - "ഈ ലോകം ഇവിടെ കുറെ മനുഷ്യർ". 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി . എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനർഘനിമിഷങ്ങൾ ! അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകർക്ക് പെരുനാൾ ദിനത്തിൽ സമ്മാനിക്കുന്നു......

ഫാസില് സാറിന്റെ 'പൂവിനു പുതിയ പൂന്തെന്നല്' എന്ന ചിത്രത്തില് അഭിനയിക്കാന് ചെന്നപ്പോള് എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടര്, ഇന്നത്തെ വലിയ സംവിധായകന് സിദ്ദിഖ് പറഞ്ഞു 'മമ്മുക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്'. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്, അതെ സെറ്റില് എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി എന്റെ വേഷം നഷ്ടപ്പെടുത്തി.

കഥയില്, മമ്മുക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്ന്ന് വരുന്ന മമ്മുക്ക പട്ടണത്തിലെ നടു റോട്ടിലിട്ടു എന്നെ തല്ലുന്നു. ആ വേഷം ചെയ്യാന് അതിരാവിലെ എഴുനേറ്റ് റെഡി ആയ ഞാന് കേള്ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മുക്ക പറഞ്ഞതായിട്ടാണ് ഞാന് അറിഞ്ഞത്. ഇത് കേട്ടപ്പോള് എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള് നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന് പിള്ള രാജു ആണ്.

അര്ധരാത്രി മമ്മൂട്ടി എത്തി

രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില് ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുക്ക കൊച്ചിന് ഹനീഫയോടൊപ്പം യാത്ര ചെയ്ത് ഏതാണ്ട് 15 കി.മി കഴിഞ്ഞപ്പോള് ഹനീഫയ്ക്ക എന്റെ വിഷയം മമ്മുക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടന്ന് മമ്മുക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു. അര്ദ്ധമയക്കത്തിലായിരുന്ന ഞാന് മമ്മുക്കയുടെ ഗര്ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്.

മമ്മൂക്ക പറഞ്ഞത്

ADVERTISEMENT


കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന് ഞെട്ടി. എന്നോടായി മമ്മുക്ക 'ഞാന് നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന് അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല് ജീവിതകാലം മുഴുവന് സിനിമയില് തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞന് അങ്ങനെ പറഞ്ഞത് '.... ഓര്ക്കുമ്പോള് എത്ര സത്യമായിരുന്നു മമ്മുക്ക പറഞ്ഞത്! . അതില് നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല.


മലയാളത്തിലെ വലിയ സംവിധായകന് ജോഷി സാറിനെ സ്വന്തം കാറില് കൊണ്ടുപോയാണ് മമ്മുക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില് എനിക്ക് അഭിനയിക്കാന് കഴിഞ്ഞു. ഇതാണ് മമ്മുക്കയുടെ മനസ്സ്. അടുത്തറിയുന്നവര്ക്ക് മാത്രമേ അതിന്റെ വില അറിയൂ. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT