സ്വപ്നമോ യാഥാർത്ഥ്യമോ ? എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍...സന്തോഷം പങ്കുവച്ച് പ്രകാശ് വര്‍മ
വിഖ്യാത സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ. ‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ ചിത്രങ്ങൾ അദ്ദഹം ഇൻസ്റ്റഗ്രാമിൽ
വിഖ്യാത സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ. ‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ ചിത്രങ്ങൾ അദ്ദഹം ഇൻസ്റ്റഗ്രാമിൽ
വിഖ്യാത സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ. ‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ ചിത്രങ്ങൾ അദ്ദഹം ഇൻസ്റ്റഗ്രാമിൽ
വിഖ്യാത സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വര്‍മ.
‘എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി’ എന്ന കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പം പങ്കുവച്ച നിമിഷങ്ങളുടെ ചിത്രങ്ങൾ അദ്ദഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിര്‍വാണ ഫിലിംസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഭാര്യയുമായ സ്‌നേഹയോടൊപ്പമാണ് പ്രകാശ് വർമ ഫാസിലിനെ കാണാനെത്തിയത്. ഫാസിലിന്റെ ഭാര്യ റൊസീന ഫാസില്‍, ഇളയ മകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്.
‘അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുള്ള സംഭാഷണം എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുള്ള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടോയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമെന്‍സിന്റെ ആര്‍ദ്രത. ഈ സംഭാഷണം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും’.– പ്രകാശ് വർമ കുറിച്ചു.