കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും തന്റെ ആദ്യസിനിമ തൊട്ട് കെപിഎസി ലളിതയെ അറിയാമെന്നും അന്നൊക്കെ അമ്മയെ പോലെ നോക്കിയിരുന്ന ആളാണെന്നും രേവതി. താരസംഘടനയായ അമ്മയിൽ നിന്ന് നേരിടുന്ന നീതിനിഷേധങ്ങൾ തുറന്ന് പറഞ്ഞ്, ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച കെപിഎസി ലളിതയുടെ നിലപാടുകളോട് പ്രതികരിക്കുകയായിരുന്നു അവർ. തന്റെ ആദ്യ മലയാള ചിത്രത്തിൽ കെപിഎസി ലളിതയുടെയൊപ്പം രേവതി അഭിനയിച്ചിരുന്നു.
തന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞതെന്നും ആ വേഷത്തിലേക്ക് മറ്റൊരാളെ ആയിരുന്നു ആദ്യം തിരഞ്ഞെടുത്തതെന്നും അവര്‍ക്ക് പറ്റാത്തതുകൊണ്ടാണ് രേവതി വന്നതെന്നും രേവതിയുടെ പേര് വെളിപ്പെടുത്താതെ കെപിഎസി ലളിത പറഞ്ഞിരുന്നു. സിദ്ദിഖിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം. മോഹന്‍ലാലിനെതിരെ ആരോപണമുന്നയിച്ചത് ശരിയായില്ലെന്നും പുറത്തുപോയവര്‍ തിരിച്ചുവന്ന് മാപ്പ് പറണമെന്നും കെപിഎസി ലളിത ആവശ്യപ്പെട്ടിരുന്നു.