ഹിന്ദി ബിഗ് ബോസിനെ അനിശ്ചിതത്വത്തിലാക്കി ശ്രീശാന്തും സോമിഖാനും തമ്മിലുള്ള ഉടക്ക്. സെലിബ്രിറ്റി മത്സരാര്‍ത്ഥിയായെത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തും മറ്റൊരു മത്സരാര്‍ത്ഥി സോമി ഖാനും തമ്മിലുള്ള തര്‍ക്കം പുതിയ തലങ്ങളിലേക്ക് നീക്കുകയാണ്. നിലവിൽ ഷോ വിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ശ്രീശാന്ത്.
അതേസമയം ബിഗ്‌ബോസില്‍ നിന്നും ഒഴിയുകായാണെങ്കില്‍ ശ്രീശാന്ത് 50 ലക്ഷം രൂപ കളേഴ്‌സ് ചാനലിന് പ്രതിഫലമായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൽമാൻ ഖാനാണ് ഹിന്ദി ബിഗ് ബോസിൻറെ അവതാരകൻ
ചൊവ്വാഴ്ച നടന്ന എപ്പിസോഡിലായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ശ്രീശാന്തിന് നല്‍കിയ ടാസ്‌ക് ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്ന് ബിഗ്‌ബോസിന് ആ ടാസ്‌ക് ക്യാന്‍സല്‍ ചെയ്യേണ്ടി വരികയുമായിരുന്നു. മറ്റംഗങ്ങള്‍ ശ്രീശാന്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ താന്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ശ്രീശാന്ത് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
ടീമുകളായി തിരിഞ്ഞ് ഓരോ മത്സരാര്‍ത്ഥിയും ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായിരിക്കാന്‍ തങ്ങള്‍ എന്തുകൊണ്ട് യോഗ്യരായി എന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ടാസ്‌ക്. മറ്റ് മത്സരാര്‍ത്ഥികള്‍ ഇവരെ ക്രോസ് ക്വസ്റ്റിയന്‍ ചെയ്യും. മോഡറേറ്ററുമുണ്ടാകും. എന്നാല്‍ ഈ ടാസ്‌ക് ചെയ്യാന്‍ ശ്രീശാന്ത് വിസ്സമതിക്കുകയായിരുന്നു.
തങ്ങള്‍ക്കായി നല്‍കിയ ആദ്യ ടാസ്‌ക് തന്നെ ബിഗ്‌ബോസ് ക്യാന്‍സല്‍ ചെയ്തതിന്റെ വിഷമത്തിലാണ് മറ്റ് മത്സരാര്‍ത്ഥികള്‍. സംഭവത്തിന് പിന്നാലെ മത്സരാര്‍ത്ഥികളായ സബയും സോമിയും ശ്രീശാന്തുമായി കയര്‍ക്കുകയും ചെയ്തു.
മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദീപിക കക്കാറും കരണ്‍വീര്‍ ബൊഹ്‌റയും ശ്രീശാന്തിനെ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെ താന്‍ ഷോയില്‍ നിന്നും പിന്‍മാറുകയാണെന്ന് ശ്രീശാന്ത് പ്രഖ്യാപിച്ചു. ഏതാനും ദിവസംകൊണ്ട് മാത്രം ആളുകളെ വിലയിരുത്താന്‍ തനിക്ക് സാധിക്കില്ലെന്നാണ് സംഭവത്തിൽ ശ്രീശാന്തിൻറെ വാദം.
മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം തികയുമ്പോഴാണ് മത്സരത്തില്‍ നിന്നും ശ്രീശാന്ത് പടിയിറങ്ങാനൊരുങ്ങുന്നത്.നേരത്തെ ജലക് ദിക് ലാ ജാ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും ശ്രീശാന്ത് ഇത്തരത്തിൽ നിർത്തിപ്പോയിരുന്നു.