ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും ഫെഫ്കയുടെ നിലപാട് തള്ളി നിർമാതാക്കളുടെ സംഘടന. ഷൈൻ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നൽകുമെന്നാണ് ഫെഫ്ക പറഞ്ഞതെങ്കിൽ, ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും ഫെഫ്കയുടെ നിലപാട് തള്ളി നിർമാതാക്കളുടെ സംഘടന. ഷൈൻ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നൽകുമെന്നാണ് ഫെഫ്ക പറഞ്ഞതെങ്കിൽ, ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും ഫെഫ്കയുടെ നിലപാട് തള്ളി നിർമാതാക്കളുടെ സംഘടന. ഷൈൻ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നൽകുമെന്നാണ് ഫെഫ്ക പറഞ്ഞതെങ്കിൽ, ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ആരോപണങ്ങളിലും ഫെഫ്കയുടെ നിലപാട് തള്ളി നിർമാതാക്കളുടെ സംഘടന. ഷൈൻ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നൽകുമെന്നാണ് ഫെഫ്ക പറഞ്ഞതെങ്കിൽ, ഷൈൻ ടോം ചാക്കോയെ ഇനി അഭിനയിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് നിർമാതാക്കളുടെ സംഘടനയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാകേഷ്.

ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ്. കാരണം സിനിമയിൽ ശമ്പളം കൊടുക്കുന്നത് നിർമാതാവാണ്. സംവിധായകനുമായോ തിരക്കഥാകൃത്തുമായോ ആലോചിച്ചായിരിക്കും ഒരാളെ കാസ്റ്റ് ചെയ്യുന്നത്. എങ്കിലും പ്രതിഫലം കൊടുക്കുന്ന ആളെന്ന നിലയിൽ അയാൾ വേണോ, അതല്ലാതെ മറ്റൊരാൾ വേണോ എന്ന് തീരുമാനിക്കേണ്ട അവകാശം നിർമാതാവിനുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

പൈസ മുടക്കുന്നത് ‍ഞങ്ങളായതുകൊണ്ട്. ലൊക്കേഷനിൽ ഒരാൾ വരാതിരുന്നാൽ അതിന്റെ ചിലവ് കൂടുന്നത് നിർമാതാക്കൾക്കാണ്. നിർമാതാക്കളെടുക്കുന്ന തീരുമാനത്തിനൊപ്പം അവർ നിൽക്കുകയാണ് വേണ്ടത്. ശക്തമായ നടപടി നിർമാതാക്കളുടെ ഭാഗത്തുനിന്നുണ്ടാവും. ജുഡീഷ്യൽ അധികാരമുള്ള ഒന്നാണ് ആഭ്യന്തര കമ്മിറ്റി. അവരെ മാനിക്കുന്നു. അതിന്റെ തീരുമാനം എന്തുവേണമെങ്കിലും ആവട്ടെ. അത് നടപ്പാക്കിയശേഷം നിർമാതാക്കൾ തീരുമാനമെടുക്കും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാവും. അക്കാര്യത്തിൽ സംശയമൊന്നുമില്ലെന്നും ബി. രാകേഷ്.

ADVERTISEMENT
ADVERTISEMENT