ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് താന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയതെന്ന നടിയും നർത്തകിയുമായ താരകല്യാണിന്റെ പരാമർശം ചർച്ചയാകുന്നു.
‘ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തെ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്‍സ് ഉണ്ട്. അതിന് വേണ്ടി ജീവിച്ച്, ജീവിതം ഓടി തീർത്തു’.– ഒരു സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്ത് താരം സംസാരിച്ചു.
‘ഇപ്പോള്‍ ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അത് നമ്മള്‍ വളരെ ചിന്തിച്ചു എടുക്കേണ്ടതാണ്’.– താര പറഞ്ഞു.
പ്രസംഗം വൈറലായതിനു പിന്നാലെ താരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.