ദുബായ് പോലെ സ്ത്രീകൾക്കു സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് വേറെയില്ല: ഇവിടെ, ഇങ്ങനെ, ഇതുപോലെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം Nyla Usha says my favourite land is Dubai
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ
‘‘ഈ നഗരം എത്രമാത്രം സുരക്ഷിതമാണെന്നും സ്ത്രീകൾക്ക് ഇതുപോലെ സുരക്ഷിതത്വമുള്ള മറ്റൊരു രാജ്യം ലോകത്ത് ഇല്ലെന്നും ദുബായിയിൽ ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്നു’’ – ലോകത്ത് ഏറ്റവും ഇഷ്ടമുള്ള രാജ്യം ഏതാണെന്നു ചോദിച്ചാൽ നൈല ഉഷയുടെ മറുപടി ഇതാണ്. നൈല ഇതു വെറുതെ പറയുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്:
‘‘ഞാൻ ദുബായിയിൽ എത്തിയ സമയത്ത് മീഡിയ സിറ്റിയുടെ സമീപത്ത് ഹാർഡ‍് റോക്ക് കഫേ എന്നൊരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ബിൽഡിങ്ങിനു മുന്നിൽ വലിയ ഗിറ്റാർ പ്രദർശിപ്പിച്ചിരുന്നു. അവിടം പിന്നീട് ന്യൂ ദുബായ് എന്നു പേരുള്ള തിരക്കേറിയ നഗരകേന്ദ്രമായി മാറി. പൊടുന്നനെ വളർന്ന നഗരമാണു ദുബായ്. ബുർജ് ഖലീഫ, ബിസിനസ് ഏരിയ, ഡൗൺ ടൗൺ – അദ്ഭുത നിർമിതികൾ ഉയരുന്നത് കൺമുന്നിൽ കണ്ടു...
ഇരുപതു വർഷത്തിലേറെയായി ദുബായിയിലെ ഒരു എഫ്എം റേഡിയോയിൽ അവതാരകയാണ് നൈല ഉഷ. ജീവിതകാലം മുഴുവൻ ദുബായ് നഗരത്തിൽ ജീവിക്കണമെന്നാണ് നൈലയുടെ ആഗ്രഹം. സ്വപ്നങ്ങളിലേക്കു കൈപിടിച്ചു നടത്തിയ രാജ്യത്തിന്റെ മനോഹാരിതയെ കുറിച്ചു ചോദിച്ചാൽ നൈലയുടെ മനസ്സ് കുട്ടിക്കാലത്തേക്കു വിമാനം കയറും. അബുദാബിയിലെ അൽ അയ്നിലെ സ്കൂളിൽ നിന്നും തിരുവനന്തപുരത്തേക്കു പറിച്ചു നടപ്പെട്ട ബാല്യകാല ദൃശ്യങ്ങൾ അപ്പോൾ ചിറകടിച്ചെത്തും.
‘ദുബായിയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ കുറേ വർഷങ്ങൾ കഴിഞ്ഞ് ഇവിടേക്കു വരുന്നവർക്കു കാണാനുള്ളതല്ല. ഇവിടെ ഇപ്പോൾ ജീവിക്കുന്നവർക്കു വേണ്ടിയുള്ളതാണ്’ – ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ദൂം അദ്ദേഹത്തിന്റെ രാജ്യത്തിന്റെ വളർച്ചയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് ദുബായ് നഗരത്തെ ഇത്രയും വളർത്തിയത്’’ – സ്വന്തം ജീവിത വഴികളും ജീവിതത്തിലെ മറക്കാനാവാത്ത യാത്രാനുഭവങ്ങളും നൈല പറഞ്ഞു.
‘‘ഞാൻ ജനിച്ചത് തിരുവനന്തപുരത്താണ്. അച്ഛന് അൽഅയ്നിലായിരുന്നു ജോലി. അബുദാബിയിലെ െചറിയ ദ്വീപാണ് അൽഅയ്ൻ. ഏഴാം ക്ലാസ് വരെ അവിടെയാണ് ഞാൻ പഠിച്ചത്. മുഴുനീളൻ വസ്ത്രങ്ങളും ഹാജാബും ധരിച്ചാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. എനിക്ക് ഖുർആൻ പാരായണം ചെയ്യാനറിയാം. വീട്ടിൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയോടൊപ്പം നാട്ടിലേക്കു മടങ്ങേണ്ടി വന്നു’’ 2004 ഏപ്രിലിൽ എആർഎൻ 6.7 എഫ്എം റേഡിയോയിൽ അവതാരകയായി ദുബായിയിൽ തിരിച്ചെത്തി. പണ്ട് കൊതിയോടെ നോക്കി നിന്ന ഓഫിസിൽ, ഞാൻ ഏറെ മോഹിച്ച ജോലിയിൽ ഇപ്പോൾ ഇരുപതു വർഷം കഴിഞ്ഞു. ജോലിയാരംഭിച്ച ദിവസം മുതൽ ഇന്നു വരെ പുലർച്ചെ അഞ്ചിന് ഉറക്കമുണരും. ആറു മണിക്ക് പ്രോഗ്രാം തുടങ്ങും. പിന്നെ നാട്ടുവിശേഷങ്ങളും ലോക കാര്യങ്ങളുമായി പ്രേക്ഷകരരോടൊപ്പം സുഖം, സ്വസ്ഥം. ഈ ജന്മം മുഴുവൻ ഇവിടെ, ഇങ്ങനെ, ഇതേപോലെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം.