"ഞങ്ങളുടെ വീട്ടിലൊരു പട്ടിക്കുട്ടിയുണ്ട്. വീട്ടിലെ ഏറ്റവും ഇളയ അംഗം. അച്ഛനും അമ്മയും ഞാനും അനിയത്തിയും ചേര്‍ന്ന് ആ പട്ടിക്കുട്ടിയുടെ ബെർത്തഡേ േകക്ക് മുറിച്ച് ആഘോഷിച്ചു. അതിന്‍റെ പടം ഫെയ്സ്ബുക്കിലുമിട്ടു. ഉടനെ തുടങ്ങിയില്ലേ ബഹളം. ഇതൊക്കെ ശരിയാണോ, ആ പണം കൊണ്ടു പാവപ്പെട്ടവരെ സഹായിച്ചൂടേ, പട്ടിണി മരണം നടക്കുന്ന നാടല്ലേ ഇന്ത്യ എന്നൊക്കെ ചോദിച്ചു കുേറപ്പേര്‍. നമ്മള്‍ ഒരു െതറ്റു െചയ്താല്‍ വിമര്‍ശിക്കാം. പക്ഷേ, യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്.
ഞാൻ സോഷ്യല്‍ മീഡിയയിൽ അധികം സജീവമല്ല. അത്യാവശ്യം ശ്രദ്ധിക്കും. പക്ഷേ, അതിൽ അഭിപ്രായം പറയുകയോ ഓരോ മിനിറ്റിലും പടങ്ങളിട്ട് വെറുപ്പിക്കലോ ഇല്ല. വിവാദങ്ങള്‍ അധികം ഉണ്ടാക്കാതിരിക്കുന്നതല്ലേ നല്ലത്. ചെയ്യുന്ന ജോലിയിൽ നിന്നു കിട്ടുന്ന പരിഗണന മാത്രം മതി എനിക്ക്.’’ നമിത ചിരിക്കുന്നു, പിന്നെ പറയുന്നു, ‘‘ചിരി എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. എന്നു കരുതി എപ്പോഴും സന്തോഷിക്കുന്ന ആളൊന്നുമല്ല. സങ്കടം വരാറുണ്ട്. കരയാറുണ്ട്. വളരെയേറെ സെൻസിറ്റീവുമാണ്."
വനിത കവർഷൂട്ട് വിഡിയോ കാണാം;