‘‘അവളുടെ രാവുകൾ എന്റെ ആദ്യചിത്രമായിരുന്നില്ല. കൊറിയോഗ്രാഫർ ചോപ്ര മാസ്റ്ററുടെ അസിസ്റ്റന്റായി പ്രവർത്തിക്കുമ്പോൾ എന്നെ ലിസ ബേബിയേട്ടൻ സിനിമയിലെ റോളിലേക്ക് വിളിച്ചു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. നിർബന്ധം സഹിക്കാനാകാതെ ഒരു ദിവസം ബേബിയേട്ടന്റെ വീട്ടിൽ ചെന്നു. അവിടെവച്ച് ഒരാളെ പരിചയപ്പെട്ടു. കാഞ്ചനമാലയുടെ സ്വന്തം മൊയ്തീൻ. അദ്ദേഹമായിരുന്നു ആ സിനിമയുടെ നിർമാതാവ്. നായികയെ ബേബിസാറിന് ഓക്കെയാണെങ്കിൽ തന്നോടു ചോദിക്കുന്ന് എന്തിനാണ് എന്നായിരുന്നു മൊയ്തീനിക്കയുടെ മറുപടി. അങ്ങനെ ‘നിഴലേ നീ സാക്ഷി’യിൽ ഞാൻ നായികയായി. പ്കഷേ, ആ ചിത്രം പൂർത്തിയായില്ല.’’
സീമയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം. ഇവിടെക്ലിക്ക് ചെയ്യുക