ആലുവയിൽ ഗർഭിണിയ്ക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. അലങ്ങാട് സ്വദേശി നൗഹത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹറാണ് മർദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം പറയുന്നു. തടസ്സം പിടിക്കാനെത്തിയ യുവതിയുടെ അച്ഛനും മർദ്ദനമേറ്റു.
നൗഹത്തിന് കൊടുത്ത സ്ത്രീധന തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്. പത്തു ലക്ഷം രൂപയാണ് സ്ത്രീധനമായി നല്‍കിയത്.
പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് ജൗഹര്‍ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നതായി അമ്മ റംല പറയുന്നു. കുറച്ചു ദിവസമായി പ്രശ്നം പതിവായിരുന്നമെന്ന് നൗഹത്ത് പറഞ്ഞതായും റംല വെളിപ്പെടുത്തി.