Thursday 11 February 2021 11:43 AM IST

‘കുറേ നേരം എന്നെ കാണാതിരുന്നാൽ നീ എന്തു ചെയ്യും’: മരണത്തിന്റെ തലേന്ന് അനിച്ചേട്ടൻ എന്നോട് പറഞ്ഞു: ഓർമ്മകളിൽ വിതുമ്പി മായ

Tency Jacob

Sub Editor

anil-maya

മരണത്തിനു തലേന്ന്, ആമുഖമില്ലാതെ, പെട്ടെന്ന് അനില്‍ പനച്ചൂരാന്‍ ഭാര്യ മായയോടു ചോദിച്ചു. ‘കുറേ സമയം എന്നെ കാണാതിരുന്നാൽ നീ എന്തു ചെയ്യും?’

‘അതിനെന്താ, ഞാൻ വന്നു നോക്കി കണ്ടുപിടിക്കും.’ മായ പറഞ്ഞു.

കുേറ നേരം മായയുെട കണ്ണില്‍ േനാക്കിയിരുന്ന്, അനില്‍ പറഞ്ഞു, ‘നീ തേടി നടക്കുമ്പോൾ ഞാൻ പിന്നിലൂടെ വന്നു നിന്നെ കെട്ടിപ്പിടിക്കും.’

ഓർമ പറയുമ്പോൾ മായയുടെ കണ്ണുകളിൽ പ്രണയം തിളങ്ങി. പിന്നെ, അനിലിന്റെ ഡയറിയെടുത്തുെകാണ്ടു വന്ന് ഒരു പേജ് വായിക്കാൻ തന്നു.

ആ നറുംവാക്കുകൾ അനിൽ പനച്ചൂരാൻ കവിതയായി കുറിച്ചിട്ടിരിക്കുന്നു. മരണമെത്തുന്നതിനു തൊട്ടു തലേന്ന് കുറിച്ച വരികള്‍.

നീയെന്നെയെങ്ങനെ കണ്ടുപിടിക്കും

ഞാൻ നിന്നെ വന്നു കെട്ടിപ്പിടിക്കും.

കായംകുളം ദേവികുളങ്ങര പുതുപ്പള്ളി പനച്ചൂർ വീടിന്റെ തെക്കേമുറ്റത്ത് അനിലിന്റെ ചിതയിൽ ആരോ ഒരു വെളുത്ത പൂവ് ഇറുത്തു വച്ചിരിക്കുന്നു. ‘‘ഈയിടെയായി എഴുതുന്ന കവിതകളെല്ലാം വീട്ടുകാരനാകുന്നതിനെക്കുറിച്ചായിരുന്നു. ഒരു തിരക്കഥയും നോവലും എഴുതുന്നുണ്ടായിരുന്നു. ഒന്നും മുഴുമിപ്പിക്കാതെ എഴുത്തുമേശയിൽ എല്ലാം അടുക്കിവച്ച് അനിച്ചേട്ടൻ പോയി.’’

കോളജ് കാലം തൊട്ടേ അനിച്ചേട്ടനു സിനിമാ സംവിധായകനാകാനായിരുന്നു ഇഷ്ടം. ഞാനാണ് ഒരു കവിയും ഗാനര ചയിതാവുമാകണം എന്ന മോഹം ആ മനസ്സിൽ നട്ടത്. എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ആ കവിതകൾ.’’

അനിൽ എഴുതാനിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന പൂമുഖത്ത് തനിയെയിരുന്നു മായ ഒരു നിമിഷം നിശബ്ദയായി.

‘‘ഞങ്ങളുടെ പ്രണയത്തെക്കുറിച്ചല്ലാതെ എനിക്കൊന്നും ഈ നിമിഷത്തിൽ ഓർത്തെടുക്കാനാകുന്നില്ല. ആ കാലത്തിലേക്കാണ് ഞാൻ വീണ്ടും വീണ്ടും വീണു കൊണ്ടിരിക്കുന്നത്.

ശബ്ദമാണ് ആദ്യം കേട്ടത്

അമ്മയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലായിരുന്നു ജോലി. അങ്ങനെയാണ് ഞങ്ങൾ ആ നാട്ടുകാരായത്. പത്താംക്ലാസ്സിൽ പഠിക്കുമ്പോള്‍ അമ്മയുടെ നാടായ മാവേലിക്കരയിൽ ഒരു കല്യാണത്തിനു പോയി. അപ്പോഴാണ് ആദ്യമായി അനിൽ പനച്ചൂരാൻ എന്ന പേരു കേൾക്കുന്നത്. ബന്ധുവായ ഒരു ചേട്ടൻ ‘എന്റെ നാട്ടിൽ ഒരു കവിയുണ്ട്, ചെറുപ്പമാണ്, പക്ഷേ, ആൾ സ്വാമിജിയാണ്’ എന്നെല്ലാം പറഞ്ഞു.

കവിത വായിക്കാനും കേൾക്കാനും എനിക്കു വലിയ ഇഷ്ടമായിരുന്നതുകൊണ്ട് അനിച്ചേട്ടന്റെ ‘പൂക്കാത്ത മുല്ല’ എന്ന കവിതയും ചൊല്ലി കേൾപ്പിച്ചു. പിന്നീടു ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്തു ഫോൺ ചെയ്ത പ്പോൾ പിന്നണിയിൽ ആരോ ഈ കവിത പാടുന്നു. ‘ഇതെനിക്ക് അറിയാവുന്ന കവിതയാണല്ലോ, നിനക്കിത് എവിടുന്നു കിട്ടി’ എന്നു ഞാൻ അമ്പരപ്പോടെ ചോദിച്ചു. കുറേ അന്വേഷിച്ചിരുന്നെങ്കിലും അതുവരെ ഒരു പുസ്തകത്തിലും ഞാൻ അനിൽ പനച്ചൂരാെന്‍റ കവിത കണ്ടിരുന്നില്ല.

‘എന്റെ കൂടെ പഠിക്കുന്ന ആളാണ്. ഞങ്ങളൊരുമിച്ചാണ് താമസിക്കുന്നത്.’ എന്നു സുഹൃത്ത് പറഞ്ഞു. അനിച്ചേട്ടൻ സന്യാസമൊക്കെ ഉപേക്ഷിച്ചു തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലമായിരുന്നു അത്.

‘എന്നെയൊന്നു പരിചയപ്പെടുത്തി തരണേ’ എന്നു സുഹൃത്തിനോടു പറഞ്ഞെങ്കിലും കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ആ സ്വരം കേൾക്കാൻ കഴിഞ്ഞത്.

‘എടീ, മോളെ’ എന്നൊക്കെ വിളിച്ചു വാത്സല്യത്തിലായിരുന്നു സംസാരം. നല്ല അറിവുള്ള മനുഷ്യൻ എന്നു വിലയിരുത്തുകയും ചെയ്തു. പതിയെ പതിയെ എല്ലാം മറന്നു.

ഏറെനാള്‍ ഒരു ദിവസം ഫോൺ ബെല്ലടിച്ച് എടുത്തപ്പോ ൾ ‘ഹലോ, ആരാണ്’ എന്നു ഗാംഭീര്യത്തിലൊരു ചോദ്യം.

‘ഞാൻ മായയാണ്.’ എന്നു പറഞ്ഞപ്പോള്‍ ‘ഞാൻ സത്യമാണ്’ എന്നു മറുപടി. അതോെട ആളെ മനസ്സിലായി. അനിച്ചേട്ടന്‍ വീണ്ടും പറഞ്ഞു, ‘ഓർമയുണ്ടോ, നമ്മൾ കൃത്യം ഒരു വർഷം മുൻപ് ഇതേ ദിവസമാണ് സംസാരിച്ചു വച്ചത്.’’

അതൊരു പ്രണയതുടക്കമാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

വിശദമായ വായന വനിത ഫെബ്രുവരി ആദ്യ ലക്കത്തിൽ