Monday 01 April 2024 10:31 AM IST : By സ്വന്തം ലേഖകൻ

‘അനൂജയും ഹാഷിമും തമ്മില്‍ ഒരു വർഷത്തെ പരിചയം, ചാറ്റ് ചെയ്യാറുണ്ട്; സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ല, കാർ മനഃപൂർവം ഇടിച്ചുകയറ്റി’

anuja-hashim-new

അടൂർ ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച അധ്യാപികയും സുഹൃത്തും തമ്മിൽ ഒരു വർഷത്തോളമായി പരിചയമെന്നു വിവരം. മരിച്ച അനുജ രവീന്ദ്രന്റെയും(37), സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമിന്റെയും(31) ഫോൺ പരിശോധിച്ച ശേഷമാണു പൊലീസിന്റെ കണ്ടെത്തൽ. 

കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ രണ്ടു ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴിയാണു പരിശോധിച്ചത്. ഇരുവരും ഫോണിൽ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു.

മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായാണു സൂചന. ഇതേ സംശയത്തിലാണു പൊലീസും. കാർ അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 

Tags:
  • Spotlight