നവവധു ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. കല്ലമ്പലം മുത്താന ഗുരുനഗർ സുനിത ഭവനിൽ ആതിര(24)ആണ് മരിച്ചത്. ഒന്നര മാസം മുൻപായിരുന്നു വിവാഹം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഉച്ചയോടെയാണ് വിവരം പുറം ലോകം അറിയുന്നത്.
രാവിലെ 8ന് സുനിതയുടെ ഭർത്താവ് ശരത്ത് സമീപത്ത് താമസിക്കുന്ന പിതാവിനെയും കൊണ്ട് കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. 11 മണിയോടെ വർക്കല വെന്നിയോട്ടു നിന്ന് ആതിരയുടെ അമ്മ ശ്രീന വീട്ടിൽ വന്നപ്പോൾ കതകു തുറന്നു കിടന്നു നിലയിലായിരുന്നു. ആതിരയെ കാണാതെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.അപ്പോൾ പിതാവിനെയുംആശുപത്രിയിൽ നിന്ന് മടങ്ങിയെത്തുന്ന ശരത്തിനെ ഫോണിൽ ബന്ധപ്പെട്ടു.
ഒടുവിൽ ശരത്ത് എത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറി അകത്തു നിന്ന് കുറ്റി ഇട്ടിരുന്നത് കണ്ടെത്തിയത്. വാതിൽ പൊളിച്ച് അകത്തു കയറിയെങ്കിലും കഴുത്തറുത്ത് രക്തം വാർന്ന ആതിര മരിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീപത്തു നിന്ന് കത്തിയും കണ്ടെടുത്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിദേശത്ത് ജോലിയുള്ള ശരത്ത് വിവാഹത്തിനായാണ് നാട്ടിൽ എത്തിയത്. ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. പൊലീസ് കേസെടുത്തു.