ആറര വര്‍ഷമായി മര്‍ദനം സഹിക്കുകയാണെന്ന് കൊല്ലം തേവലക്കരയില്‍ മരുമകളുടെ മര്‍ദനത്തിന് ഇരയായ എൺപതു വയസുള്ള ഏലിയാമ്മ പറഞ്ഞു. വൃത്തിയില്ലെന്ന പേരില്‍ മര്‍ദനം തുടങ്ങിയിട്ട് ആറര വര്‍ഷമായി. വീട്ടില്‍ പൂട്ടിയിടുമെന്നും ഏലിയാമ്മ പറഞ്ഞു.
അതേസമയം, കേസില്‍ അറസ്റ്റിലായ മരുമകള്‍ മഞ്ജുമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മരുമകൾ മഞ്ജുമോൾ തോമസിനെതിരെ ചുമത്തിയിരിക്കുന്നത്. ഏറെ നാളായി വയോധികയെ മരുമകൾ ഉപദ്രവിച്ചിരുന്നു.
കഴിഞ്ഞ ദിവസം അമ്മ ഏലിയാമ്മയെ അസഭ്യം പറഞ്ഞ് കൈ കൊണ്ട് മർദിച്ച് തള്ളിത്താഴെയിട്ട് വയറ്റിൽ ചവിട്ടി. കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ ഇടതു കൈക്കാണ് പരുക്കേറ്റതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. തെക്കുംഭാഗം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.