വീട്ടുകാരുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചു കൊന്ന് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ നിന്നുമാണ് കണ്ണില്ലാത്ത ക്രൂരതയുടെ കഥ പുറത്തു വരുന്നത്.
ഭർത്താവിൽ നിന്ന് ദിവസങ്ങളോളം കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ യുവതി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതിനു പിന്നാലെ ഭർത്താവ് ഭാര്യയോട് കാണിക്കുന്ന അതിക്രൂരതയുടെ ദൃശ്യങ്ങളും വിഡിയോകളും സോഷ്യസ്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.
വേദനകൊണ്ട് പുളഞ്ഞ് അമ്മയെ വിളിച്ച് കരയുന്ന യുവതിയെ പ്രചരിക്കുന്ന വിഡിയോയിൽ കാണാം. മരിച്ച സ്ത്രീയുടെ സഹോദരിയാണ് വിഡിയോ പുറത്തുവിട്ടതെന്നാണ് സൂചന.
അവളെ അടിക്കല്ലേ എന്ന് ആരോ പറയുന്നതും വിഡിയോയിൽ കേൾക്കാം. അതേസമയം സംഭവം നടന്ന് 24 മണിക്കൂറായിട്ടും ഭർത്താവിനെയോ വീട്ടുകാരെയോ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്രൂരത നിറഞ്ഞ ദൃശ്യങ്ങൾ ആരാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ വീട്ടിൽ വെച്ച് നടന്ന അതിക്രമത്തിനെതിരെ വീട്ടുകാർ പ്രതികരിക്കാത്തത് എന്താണെന്നും വ്യക്തമല്ല. പൊലീസിന് ഇതുവരെ പ്രതിയായ ഭർത്താവിനെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞ മാസമാണ് തന്റെ സഹോദരിയെ ഇയാൾ വിവാഹം ചെയ്തത്. ആദ്യഭാര്യയിൽ നിന്ന് ഡൈവോഴ്സ് വാങ്ങിയാണ് വിവാഹമെന്നാോണ് പറഞ്ഞത്. വിവാഹശേഷം എന്നും മർദിക്കാൻ തുടങ്ങി. ഒരു സ്ത്രീക്കും ഇനി ഇങ്ങനെ സംഭവിക്കാൻ പാടില്ല. ഇയാളെ പിടികൂടി ശിക്ഷിക്കണം. മരിച്ച സ്ത്രീയുടെ സഹോദരി പറയുന്നു.