Saturday 20 February 2021 11:43 AM IST : By സ്വന്തം ലേഖകൻ

ആദ്യം സന്തോഷത്തോടെ സെല്‍ഫി; അടുത്ത നിമിഷം ഗര്‍ഭിണിയായ ഭാര്യയെ കൊക്കയിൽ തള്ളിയിട്ടു കൊലപ്പെടുത്തി, പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരത

seldfd433cggg

ഇൻഷൂറൻസ് തുക തട്ടിയെടുക്കാനായി ഗർഭിണിയായ ഭാര്യയെ കൊക്കയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ക്രൂരത. ടർക്കിയിലെ മുഗ്ഡലയിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്. 2018 ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. 40 വയസ്സുകാരനായ ഹകൻ അയ്സലാണ് 32 വയസ്സുകാരിയായ ഭാര്യ സെമ്ര അയ്സലിനെ കൊലപ്പെടുത്തിയത്. 

കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപ് ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടു. 1000 അടി മുകളിൽ നിന്നാണ് ഏഴു മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. 

seedd4345

ഭാര്യയുടെ മരണശേഷം അയ്സൽ നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. അന്വേഷണം നടക്കുന്നതിനാൽ ഇൻഷൂറൻസ് കമ്പനി  അപേക്ഷ നിരസിച്ചു. ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചത്. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു.

'ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല'.- അയ്സൽ പറയുന്നു. എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. ഇപ്പോൾ ജയിലിൽ കഴിയുകയാണ് അയ്സൽ. 

cliff-husband-06
Tags:
  • Spotlight