Tuesday 26 May 2020 10:46 AM IST : By സ്വന്തം ലേഖകൻ

ഭാര്യയില്ലെങ്കിലും കുഞ്ഞിനെ നോക്കി വളർത്താം, കുടുംബസ്വത്തും കിട്ടും; ഇത്രയും ഭീകരമായ ‘സൈക്കോ’; കുറിപ്പ്

jeena-uthra

പണത്തിനു മുന്നിൽ കണ്ണുമഞ്ഞളിക്കുക മാത്രമല്ല, കഴുത്തറുക്കാന്‍ പോലും തുനിയുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് തെളിയിക്കുന്നു അഞ്ചലിലെ ഉത്രയുടെ മരണം. പാമ്പിനേക്കാൾ വിഷമുള്ള ഒരാളോടൊപ്പം ജീവിക്കാനിറങ്ങി എന്ന തെറ്റു മാത്രമേ അവൾ ചെയ്തിട്ടുള്ളൂ. വീട്ടുകാരുടെ നിർബന്ധപ്രകാരം കഴുത്തു നീട്ടിക്കൊടുത്തപ്പോൾ ആ പെൺകുട്ടിക്ക് പകരം നൽകേണ്ടി വന്നത് സ്വന്തം ജീവിതമാണ്. ഉത്രയുടെ മരണം മനസുകളെ അസ്വസ്ഥമാക്കുമ്പോൾ ഹൃദയ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് എഴുത്തുകാരിയായ ജീന അൽഫോണ്‍സ. ഫെയ്സ്ബുക്കിലൂടെയാണ് ജീനയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

വളരെ ചെറിയ രീതിയിൽ ഭിന്നശേഷി ഉള്ള പെൺകുട്ടിയാരുന്നു ഉത്ര എന്നാണ് പോലീസ് നിഗമനം. അത്തരം നിസാരമായ അസ്വസ്ഥതകളെ പോലും കൊടും ഭീകരമായ അവസ്ഥയായി കാണുന്ന സമൂഹത്തിൽ സ്വാഭാവികമായും അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു വിടാൻ ഒരുപക്ഷെ അവളുടെ മാതാപിതാക്കൾ ആഗ്രഹിച്ചു. എന്നാൽ ഈ ഒരുകുറവിനെ അംഗീകരിച്ചു ഉത്രയെ കൂടെക്കൂട്ടാൻ ആരും എത്തിയില്ല.
സാമ്പത്തികമായ അരക്ഷിതാവസ്ഥയുള്ള സൂരജ് പണം മോഹിച്ചു ആ പെങ്കൊച്ചിനെ കൂടെകൂട്ടുന്നു. പാരിതോഷികമായി 100 പവനോളം സ്വർണവും കാറും ഭൂമിയുമടക്കം മറ്റു സാധന സമഗ്രഹികളും അവനു ലഭിയ്ക്കുന്നു. (മകൾ സുരക്ഷിത ആയിരിയ്ക്കണമെന്ന് മാത്രമായിരിയ്ക്കാം ആ മാതാപിതാക്കളുടെ ഉദ്ദേശം ) അതുവച്ചു അവൻ അവന്റെ കുടുംബം പണിതുയർത്തുന്നു. പെങ്ങളെ കെട്ടിച്ചയയ്ക്കുന്നു. ഇടയിൽ ഉത്രയ്ക്കും സൂരജിനും ഒരു കുഞ്ഞു ജനിയ്ക്കുന്നു. കുഞ്ഞിന്റെ ജനനത്തോടെ ഭാര്യയില്ലെങ്കിലും കുഞ്ഞിനെ നോക്കി വളർത്താനും അതുവഴി ഇനിയും ഉത്രയുടെ കുടുംബസ്വത്തു തന്നിലേക്ക് വരുമെന്നും അവൻ മനസിലാക്കുന്നു.. കൂടെ സുന്ദരിയായ മറ്റൊരു പെൺകുട്ടിയെ വിവാഹവും കഴിയ്ക്കാം..

തുടർന്നുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിയ്ക്കാൻകൂടെ കഴിയുന്നില്ല...
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാടകയ്ക്ക് വാങ്ങുന്നു ..
രാത്രി അയാൾ തന്നെ പാമ്പിനെ തുറന്നു വിടുന്നു ...
കടിക്കുന്നത് നോക്കി നിൽക്കുന്നു..
കട്ടിലിൽ ഇരുന്ന് നേരം വെളുപ്പിക്കുന്നു...
രാവിലെ വീട്ടുകാരെ വിവരം അറിയിച്ചു പാമ്പിനെ തല്ലികൊന്നു...

ആദ്യ പരിശ്രമം പരാജയപ്പെട്ടു വീണ്ടും അതേ മാർഗത്തിൽ തന്നെ മരണം ഉറപ്പുവരുത്തുന്നു.. മകളുടെ മരണത്തിൽ സംശയം തോന്നിയ മാതാപിതാക്കളുടെ കേസ് അന്വേഷിച്ച police കാണുന്നത് ദിവസങ്ങളോളം ഫോണിൽ ഉഗ്ര വിഷമുള്ള പാമ്പുകളുടെ വീഡിയോ കാണുന്ന സൂരജിന്റെ യൂട്യൂബ് ഹിസ്റ്ററി.....

യഥാർത്ഥത്തിൽ, പാമ്പിനേക്കാൾ വിഷം സൂരജിലാണ്...
അവനുംകൂടെയുള്ള അടച്ചിട്ട റൂമിൽ ഉഗ്രവിഷമുള്ള കരി മൂർഖനെ എടുത്ത് ഭാര്യയുടെ കാലിൽ കടിപ്പിച്ചിട്ട് ആ രാത്രി മുഴുവനും അതേറുമിൽ ഇരിയ്ക്കുക.. ഈ ധൈര്യം വല്ല നല്ലകാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നെങ്കിൽ ഇവൻ ആരായേനേ....
സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയ്ക്കു ഭീകരമായത്...

കഷ്ട്ടം.......

NB: ഇവിടെ സ്ത്രീധനത്തിന് ഒപ്പം ചർച്ച ചെയ്യപ്പെടേണ്ടത് ഇത്തരം അസുഖങ്ങളോടുള്ള വളരെ മോശമായ സമീപനവും domestic violence യുമൊക്കെയാണ്..