കൂടത്തായി കൊലപാതകങ്ങളിൽ മുഖ്യപ്രതി ജോളിയും ഭർത്താവ് ഷാജിയും തമ്മിലുള്ള വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിന് ഇരുവരും വൈൻ കൈമാറി രുചിച്ചു നോക്കുന്നതും, കേക്കിന്റെ ചിത്രവുമാണ് പുറത്തായത്. ഷാജുവിന്റെ ഭാര്യ സിലി മരിച്ച് ഒരു വര്‍ഷമാകുമ്പോഴാണ് ഇവർ തമ്മിലുള്ള രണ്ടാം വിവാഹം നടക്കുന്നത്. സിലിയുടെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അതൊക്കെ മറികടന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ വിവാഹത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരിക്കുകയാണ്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് സംശയമുന്നയിച്ച് സഹോദരൻ റോജോ നൽകിയ പരാതിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇന്നലെ ഷാജുവിനെ ചോദ്യം ചെയ്തശേഷം അന്വേഷണസംഘം വിട്ടയച്ചിരുന്നു. മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു.
ഷാജുവിന്റെ പിതാവ് സഖറിയയെയും പൊലീസ് ചോദ്യം ചെയ്തു. ഇയാൾ മുൻപ് നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. മുൻപ് മരുമകൾ സിലിയുടെയും കുഞ്ഞിന്റെയും മരണത്തിൽ ജോളിയെ സംശയമില്ലെന്ന് സഖറിയ പറഞ്ഞിരുന്നു. ഇപ്പോൾ ജോളിയെ സംശയമുണ്ടെന്ന നിലപാടുമായി എത്തിയതാണ് വീണ്ടും ചോദ്യം ചെയ്യുന്നതിന് കാരണമായത്.