Friday 12 January 2024 02:15 PM IST : By സ്വന്തം ലേഖകൻ

ഭാര്യ ഡോക്ടര്‍, വീട്ടിലേക്ക് വന്നിട്ട് രണ്ടു മാസം; കുഞ്ഞുങ്ങളെ നോക്കിയിരുന്നത് ജോസ് പ്രമോദ്, ജീവനൊടുക്കിയതിനു പിന്നില്‍..

jose-pramod334

കൊല്ലം പട്ടത്താനത്ത് കുടുംബപ്രശ്നമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി  പട്ടത്താനം ജവഹര്‍നഗര്‍ ചെമ്പകശേരി സ്വദേശി ജോസ് പ്രമോദ് ജീവനൊടുക്കിയിരുന്നു. നാല്‍പത്തിയൊന്നു വയസുളള ജോസ് പ്രമോദ്, മകന്‍ ഒന്‍പതുവയസുളള ദേവനാരായണന്‍, മകള്‍ നാലുവയസുകാരി ദേവനന്ദ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ജോസ് പ്രമോദ് കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ജീവനൊടുക്കുകയാണെന്ന സന്ദേശം രാത്രി സഹോദരനും ഭാര്യയ്ക്കും ഫോണില്‍ അയച്ചിരുന്നു. കുടുംബപ്രശ്നമാണ് കൂട്ടമരണത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. ജോസ് പ്രമോദിന്റെ ഭാര്യ ലക്ഷ്മി ഡോക്ടറാണ്. രണ്ടു മാസമായി ലക്ഷ്മി വീട്ടില്‍ വരുന്നില്ലെന്ന് ജോസ് പ്രമോദ് അടുത്തിടെ അടുത്തബന്ധുക്കളോട് പറഞ്ഞിരുന്നു. കുട്ടികളെ നോക്കിയിരുന്നത് ജോസ് പ്രമോദാണ്. ഇതിന്റെ മനോവിഷമത്തില്‍ ജോസ് പ്രമോദ് കടുംകൈ ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Tags:
  • Spotlight