ടിക്കറ്റ് ചോദിച്ചതിന്റെ പകയിൽ റെയിൽവേ ടിക്കറ്റ് എക്സാമിനർ കെ.വിനോദിനെ ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ ഇതരസംസ്ഥാന തൊഴിലാളി രജനികാന്ത കുന്നംകുളത്തെ ബാറിൽ ജീവനക്കാരനായിരുന്നു. ഇന്നലെ മദ്യപിച്ച് ജോലിക്കു വന്നപ്പോൾ ഇയാളെ പറഞ്ഞു വിട്ടതാണെന്ന് ബാർ ഉടമ വ്യക്തമാക്കി. രണ്ടു മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. രജനികാന്തയുടെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും ബാർ ഉടമ പ്രതികരിച്ചു.
അതേസമയം, വിനോദിനെ കൊലപ്പെടുത്തുമ്പോൾ രജനികാന്ത മദ്യലഹരിയിലായിരുന്നു. തൃശൂരിൽ നിന്നാണു പ്രതി ട്രെയിനിൽ കയറിയത്. വിനോദിനെ തള്ളിയിട്ടശേഷം സീറ്റിൽ പോയി കിടന്നു. ആർപിഎഫ് വരുമ്പോഴും ഇയാൾ കിടക്കുകയായിരുന്നു. പിന്നീടു തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചോദ്യംചെയ്യുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.
പാലക്കാട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശൂരിലെത്തിച്ചു. ഭിന്നശേഷിക്കാരനായ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.