‘ഫങ്ഷന് സാരിയുടുക്കാനോ നടന്നത് തന്നെ. എന്നെക്കൊണ്ടൊന്നും പറ്റില്ലപ്പാ....’ മലയാളിമാരുടെ കംഫർട്ടബിൾ ലെവലിന് അന്നും ഇന്നും വെല്ലുവിളിയാണത്രേ നമ്മുടെ തനത് വസ്ത്രമായ സാരി. പെട്ടെന്നൊന്നു പുറത്തു പോകണമെന്ന് നിനച്ചാൽ, നിനച്ചിരിക്കാത്ത നേരത്ത് ഒരു റിസപ്ഷനിലോ ചടങ്ങിലെ അറ്റൻഡ് ചെയ്യണമെന്ന് വച്ചാൽ സാരി പലർക്കും സെക്കൻഡ് ഓപ്ഷനായിരിക്കും. നമ്മുടെ അമ്മമാർ സാരിയുടുക്കും പോലെ നേരാം വണ്ണം ഉടുക്കാൻ അറിയില്ലെന്നായിരിക്കും പലരുടേയും മറുപടി. ഇനി ഉടുത്താൽ തന്നെ സ്വസ്ഥമായി നടക്കാനാകില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും സാരിപ്രേമത്തിനും അതിന്റെ മൊഞ്ചിനും ന്യൂജെനറേഷനും ഓൾഡ് ജനറേഷനും ഒരു പോലെ നൽകുന്നത് നൂറിൽ നൂറ് മാർക്ക്. സാരിയിഷ്ടം കലശലായുള്ളവരുടെ കണ്ണുതള്ളിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയിൽ വീണ്ടും സജീവമാകുന്നത്. ഞൊടിയിട കൊണ്ട് സാരിയുടുക്കുന്ന ട്രിക്ക് പറയാതെ പറയുന്നതാണ് വിഡിയോ. പെണ്ണുങ്ങൾ സാരിയുടുക്കുന്നതിലും ഇരട്ടി വേഗത്തിൽ സാരിയുടുപ്പിച്ച് നൽകുന്ന ഒരു പുരുഷനാണ് വിഡിയോയിലെ ഹൈലൈറ്റ്.
വിഡിയോ കാണാം;