ജനനായകന്‍ വിട വാങ്ങി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്ത്യം ഇന്ന് പുലര്‍ച്ചെ 04.25 നായിരുന്നു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അക്ഷരാര്‍ത്ഥത്തില്‍ അതിവേഗം ബഹുദൂരം സഞ്ചരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അസാധ്യമെന്ന് തോന്നിയ പല പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ചു. കേരളത്തിന്റെ സമഗ്രവികസനത്തിനായിരുന്നു മുന്‍ഗണന നല്‍കിയത്. ജനങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ മുഖമുദ്രയായിരുന്നു. തൊഴിലില്ലായ്മ വേതനം മുതല്‍ ജനസമ്പര്‍ക്കം വരെ കേരളത്തിന്‍റെ ഭരണത്തിന്റെ സ്വഭാവവും ഗതിയും നിര്‍ണയിച്ചു ഉമ്മന്‍ചാണ്ടി. കരുതലും കാവലുമൊരുക്കിയ ജനപ്രതിനിധിയെന്ന നിലയിൽ രാഷ്ട്രീയ കേരളം ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ വനിത ഉമ്മൻ ചാണ്ടിയിലെ ഉത്തമ ‘കുടുംബ നായകനെ പരിചയപ്പെടുത്തുകയാണ്.’ വനിത 2015 ഡിസംബർ രണ്ടാം ലക്കത്തിൽ പ്രസിദ്ധീകരിച്ച ക്രിസ്മസ് സ്പെഷ്യൽ പതിപ്പിലാണ് ഉമ്മൻ ചാണ്ടി കുടുംബ വിശേഷങ്ങൾ പങ്കിട്ടത്.
വിശദമായ അഭിമുഖം ചുവടെ വായിക്കാം;
1.
2.
3.
4.
5.