ബോക്സിങ് ശൈലിയില്‍ പിതാവിനെ മാരകമായി ഇടിച്ചു കൊലപ്പെടുത്തി മകന്. തമിഴ്നാടാണ് അതിദാരുണമായ സംഭവം നടന്നത്. സ്വത്ത് തർക്കത്തിനിടെ മകൻ കെ. സന്തോഷ് (40) ആണ് പിതാവ് എ. കുളന്തൈവേലുവിനെ (60) കൊലപ്പെടുത്തിയത്. ഫെബ്രുവരി 16ന് പേരാമ്പല്ലൂരിലെ കുളന്തൈവേലുവിന്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.
പിതാവിനെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രതി കെ. സന്തോഷിനെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളില്‍ അടിയേറ്റ് കുളന്തൈവേലു ബോധം കെടുന്നതും, ഷർട്ടിൽ രക്തക്കറയും കാണാം. ഏപ്രിൽ 18നാണ് കുളന്തൈവേലു മരിച്ചത്. സന്തോഷിനെതിരെ കുടുംബത്തിൽ നിന്ന് പരാതിയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.