Wednesday 11 July 2018 03:43 PM IST : By സ്വന്തം ലേഖകൻ

ഫോണിലൂടെയും, മെസേജിലൂടെയും ശല്യം ചെയ്യുന്നു; മുൻ കാമുകനെതിരെ പരാതിയുമായി ആദ്യ ട്രാൻസ്ജൻഡർ പൊലീസ്

prathika

മുൻ കാമുകനെതിരെ പരാതിയുമായി തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ പൊലീസ് ഓഫിസർ കെ.പ്രതികാ യാസിനി. മുൻ കാമുകനായ ജനാർദനൻ തന്നെ ഫോണിലൂടെ ശല്യം ചെയ്യുന്നതായി പ്രതിക അമിഞ്ചിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രണയത്തിലായിരുന്ന ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏതാനും വർഷം മുൻപാണ് പിരിഞ്ഞത്. എന്നാൽ അടുത്തിടെ ഫോണിലൂടെയും, മെസേജിലൂടെയും ജനാർദനൻ തന്നെ ശല്യം ചെയ്യാൻ തുടങ്ങിയതായി പ്രതിക പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ജനാർദനനെ വിളിച്ചു വരുത്തി താക്കീതു ചെയ്ത്, പ്രതികയെ ഇനി ശല്യം െചയ്യില്ലെന്ന ഉറപ്പിൽ വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സേലത്തു ജനിച്ച പ്രതീപ് കുമാർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമാണ് പ്രതികാ യാസിനി എന്ന പേരു സ്വീകരിച്ചത്. സബ് ഇൻസ്പെക്ടർ പരീക്ഷ പാസായിട്ടും തന്നെ മാറ്റി നിർത്തിയതായുള്ള പരാതിയെ തുടർന്നു ഹൈക്കോടതി ഇടപെടലിലൂടെയാണു പ്രതിക പൊലീസ് സേനയിൽ ചേർന്നത്.