വിവാദത്തിരി കൊളുത്തി ദിലീപ് ചിത്രം രാമലീല പുറത്തിറങ്ങിയപ്പോൾ നിരവധി ആരോപണങ്ങളാണ് കഥാപാത്രത്തെ കുറിച്ചും പുറത്തിറങ്ങിയത്. അതിൽ ഒന്നാണ് രാമനുണ്ണി എന്ന കഥാപാത്രം പൃഥ്വിരാജിന് വേണ്ടി തയ്യാറായിരുന്നതായിരുന്നു എന്നത്. എന്നാൽ യഥാർത്ഥ സംഭവം തിരക്കഥാകൃത്ത് സച്ചി തന്നെ പറയുകയാണ്. പൃഥ്വിരാജ് വേണ്ടെന്നു വച്ച സിനിമ എന്നല്ല പൃഥ്വിയിൽ നിന്നു ദിലീപ് അടിച്ചു മാറ്റിയ ചിത്രം എന്ന രീതിയിലാണ് ചിലർ പറഞ്ഞു പരത്തിയതെന്നു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സച്ചി പറഞ്ഞു.
‘സത്യത്തിൽ അതല്ല സംഭവം. പൃഥ്വിക്കു വേണ്ടി പറഞ്ഞ കഥ മറ്റൊന്നായിരുന്നു. അതിലെ നായകൻ ഒരു സിനിമാ നടൻ തന്നെയായിരുന്നു. ഒന്നുകിൽ ഞാന്‍ സംവിധാനം ചെയ്യുന്ന ‘അനാർക്കലി’ അല്ലെങ്കിൽ ആ തിരക്കഥ. ഇതിലൊന്നിൽ അഭിനയിക്കാനേ പൃഥ്വിക്ക് സമയമുണ്ടായിരുന്നുള്ളു. ഞങ്ങളുടെ രണ്ടുപേരുടെയും തിരക്കു മൂലം അതു നടന്നില്ല. ആ സംഭവമാണ് ദിലീപ് തട്ടിയെടുത്തു എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നത്.
ഇനി തിയറ്ററുകൾ കത്തിക്കാൻ ആഹ്വാനം ചെയ്യുന്നവരോട് ഒരു വാക്ക്. ഒരാൾക്ക് സിനിമ കാണാതിരിക്കാനുള്ള തീരുമാനം എടുക്കാം. അതു തുറന്നു പറയാം. അതിനുള്ള അവകാ ശവുമുണ്ട്. എന്നാൽ കത്തിക്കുമെന്നൊക്കെ പറയുന്നത് അ ക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. അത് ക്രൈമാണ്. ഇനി അതുവഴി ദിലീപിനെ എതിർക്കുകയാണു ലക്ഷ്യമെ ങ്കിൽ മറ്റൊരു കാര്യമുണ്ട്. ഈ സിനിമയും ദിലീപും തമ്മിലുള്ള ബന്ധം ഡബ്ബിങ് സമയത്ത് പ്രതിഫലം കൊടുത്ത് തീർക്കുന്നതോടെ കഴിഞ്ഞിട്ടുണ്ടാകണം.