തൃശൂരില്‍ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശ് ആണ് മരിച്ചത്. പതിനാല് വയസായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങി പോയതാന്നെന്ന് പറയുന്നു.
ഇന്നു രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തി. ഇരിങ്ങാലക്കുട ഫയർഫോഴ്സും പെലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സുൽഫത്താണ് കുട്ടിയുടെ അമ്മ. അമൽ ഏക സഹോദരനാണ്.