‘പുറംചട്ട കണ്ട് പുസ്തകത്തെ അളക്കരുത്’ എന്ന് കേട്ടിട്ടില്ലേ? ലുക്ക് വച്ച് ആളുകളെ മുൻവിധിയോടെ സമീപിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, ലുക്കിലൊന്നും വല്യ കാര്യമില്ലെന്ന് തെളിയിക്കുകയാണ് കൊല്ലം ബീച്ചിനടുത്ത് കുട നന്നാക്കുന്ന ചേട്ടൻ. മുഷിഞ്ഞ വേഷം ധരിച്ച് ബീച്ചിനു സമീപം കുടകൾ നന്നാക്കാനിരിക്കുന്ന ചേട്ടന്റെ അരികിലെത്തിയാൽ പിന്നെ കേൾക്കുന്നത് കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷാണ്.
കൂടുതൽ വിശേഷങ്ങൾ ചോദിച്ചാൽ ഉടനടി ചിരിച്ചുകൊണ്ട് മറുപടി കിട്ടും. സമ്പന്നകുടുംബത്തിൽ ജനിച്ചെങ്കിലും സാഹചര്യങ്ങൾ തന്നെ ഇവിടെത്തിച്ചുവെന്ന് ഇദ്ദേഹം പറയുന്നത്. ജീവിതത്തിൽ ആരെയും അധികം വിശ്വസിക്കരുതെന്ന ഉപദേശവും ഒപ്പം.
സോളോ ട്രാവലർ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ നിരവധിപ്പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ കാണാം.