യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. മാനന്തേരി സ്വദേശി ശ്യാമിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണം.
പാനൂർ മൊകേരി വള്ള്യായിയിൽ ആണ് സംഭവം. നടമ്മൽ കണ്ണച്ചാക്കണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ 23 വയസുള്ള വിഷ്ണുപ്രിയ (അമ്മു)യാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല.തറവാട്ടു വീട്ടിലേക്കു പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്.
വിഷ്ണുപ്രിയ പാനൂരിൽ ഫർമസി ജീവനക്കാരിയാണ്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോൾ വീട്ടിൽ മാറ്റാരുമില്ലായിരുന്നു. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരണപ്പെട്ടതിനാൽ എല്ലാവരും അവിടെയായിരുന്നു.
ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ.