നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണു നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും ക്രൈസ്തവസഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാനിർഭരമായ കാലം കൂടിയാണിത്. കത്തോലിക്കർ ഉൾപ്പെടയുള്ള വിവിധ ക്രൈസ്തവസഭകളിലെ വിശ്വാസികളുടെ

നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണു നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും ക്രൈസ്തവസഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാനിർഭരമായ കാലം കൂടിയാണിത്. കത്തോലിക്കർ ഉൾപ്പെടയുള്ള വിവിധ ക്രൈസ്തവസഭകളിലെ വിശ്വാസികളുടെ

നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണു നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും ക്രൈസ്തവസഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാനിർഭരമായ കാലം കൂടിയാണിത്. കത്തോലിക്കർ ഉൾപ്പെടയുള്ള വിവിധ ക്രൈസ്തവസഭകളിലെ വിശ്വാസികളുടെ

നോവ്, അൻപ് എന്നീ പദങ്ങളിൽ നിന്നാണു നോമ്പ് എന്ന വാക്കിന്റെ വരവ് എന്നു പറയപ്പെടുന്നു. നോവ് എന്നാൽ വേദന. അൻപ് എന്നാൽ കരുണ. ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തവും ക്രൈസ്തവസഹജമായ കരുണയും പ്രകടമാക്കുന്നതിനുള്ള പ്രാർഥനാനിർഭരമായ കാലം കൂടിയാണിത്. കത്തോലിക്കർ ഉൾപ്പെടയുള്ള വിവിധ ക്രൈസ്തവസഭകളിലെ വിശ്വാസികളുടെ ജീവിതത്തെ സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം, ക്രിസ്മസിന് ഒരുക്കമായുള്ള നോമ്പ് ഏറെ പ്രധാനമാണ്. ഡിസംബർ ഒന്നു മുതൽ 25 വരെ അവർ മനസ്സും ശരീരവും വ്രതശുദ്ധിയോടെ യേശുവിന്റെ പിറവിത്തിരുന്നാളിനായി പാകപ്പെടുത്തുന്നു. പൗരസ്ത്യ കത്തോലിക്കാസഭകളിൽ ക്രിസ്മസിനു മുൻപായി 25 ദിവസത്തിലേറെ നോമ്പെടുത്തു ത്യാഗപൂർവമായി ഒരുങ്ങിയിരുന്നുവെന്നു ചരിത്രം പറയുന്നുണ്ട്.

25 നോമ്പ്

ADVERTISEMENT

ക്രിസ്മസിനു മുന്നോടിയായുള്ള നോമ്പ് 25 നോമ്പ് അഥവാ ചെറിയ നോമ്പ് എന്നാണു സാധാരണയായി അറിയപ്പെടുന്നത്. 24 ദിവസവും ചില ആഹാരപദാർഥങ്ങൾ പൂർണമായും വർജ്ജിക്കുന്നു. പാതിരാകുർബാന ഡിസംബർ 25നു പുലർച്ചെ അവസാനിക്കുമ്പോഴാണു നോമ്പ് അവസാനിപ്പിക്കുന്നത്.

25 നോമ്പു കാലത്തു പ്രധാനമായും ഉപേക്ഷിക്കുന്നതു മത്സ്യവും മാംസവും ആണ്. ഇതിനൊപ്പം മുട്ടയും പാലും മദ്യവുമൊക്കെ ഉപേക്ഷിക്കുന്നവരുമുണ്ട്. കുടുംബമൊന്നാകെ മത്സ്യമാംസാദികൾ ഒഴിവാക്കി സസ്യാഹാരരീതിയിലേക്കെത്തുമ്പോൾ, ലളിത ജീവിതശൈലി സ്വീകരിക്കുമ്പോൾ ദൈവത്തിനു വേണ്ടി ത്യാഗം ചെയ്യുന്നതിനുള്ള സന്നദ്ധത വെളിവാകുന്നു. കാരണം പതിവായി കഴിക്കുന്ന രുചികരമായ മത്സ്യമാംസ വിഭവങ്ങൾ വേണ്ടെന്നു വയ്ക്കുന്നതു പലർക്കും ബുദ്ധിമുട്ടു തന്നെയാണ്. ചോറും പച്ചക്കറികളും അരി വിഭവങ്ങളും അച്ചാറും പഴങ്ങളും കപ്പയും മുളകും കടുംകാപ്പിയുമൊക്കെയാണു പൊതുവെ ക്രിസ്ത്യൻ ഭവനങ്ങളിലെ നോമ്പുകാല വിഭവങ്ങൾ.

ADVERTISEMENT

മനസ്സും ശരീരവും നിയന്ത്രണത്തിൽ

“നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിനു ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.” (മത്തായി 6:17–18).
ഉപവസിക്കുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണം മറ്റാരും അറിയാതിരിക്കുന്നതിനു തന്നെയാകാം മുഖം കഴുകി മുടിയിൽ എണ്ണ പുരട്ടിയിരിക്കണമെന്നു വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത്. പ്രസന്നതയോടെ ഉപവസിക്കണമെന്നർഥം.

ADVERTISEMENT

യേശു മരുഭൂമിയിൽ ആഹാരം കഴിക്കാതെ 40 ദിവസം ഉപവസിച്ചിരുന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവിന്റെ മുന്നോടിയായി വന്ന സ്നാപകയോഹന്നാനും മരുഭൂമിയിൽ ഉപവാസവും പ്രാർഥനയുമായി കഴിഞ്ഞിരുന്നു. പഴയനിയമത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ മോശ നാൽപതു ദിനരാത്രങ്ങൾ സീനായ്മലയിൽ ഉപവസിച്ചിരുന്നതായി പറയുന്നുണ്ട്.

നോമ്പ് ക്രിസ്തുമത വിശ്വാസിയുടെ ആത്മനിയന്ത്രണത്തിന്റെ കൂടി അടയാളമാണ്. ത്യജിക്കുക എന്നൊരു ആത്മീയമാനം കൂടി ക്രിസ്ത്യൻ ജീവിതത്തിലുണ്ട്. ത്യജിക്കുന്നത് ആത്മബലം വർധിപ്പിക്കുന്നു. ലഭിക്കുമ്പോഴല്ല ത്യജിക്കുമ്പോഴാണു വിശ്വാസികൾ ആത്മീയമായി കൂടുതൽ കരുത്തരാകുന്നത്. സ്വയം വിശുദ്ധീകരണത്തിന്റെ അടയാളങ്ങളാണു നോമ്പും ഉപവാസവുമൊക്കെ. കൂടുതൽ ദൈവത്തോടടുക്കുന്നതിനു നമ്മെത്തന്നെ വിശുദ്ധീകരിക്കലാണത്.
ഇതിനു പലവിധ രീതികളുണ്ട്. അതിൽ ഒന്നു മാത്രമാണു ഭക്ഷണനിയന്ത്രണം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങാത്തതു കൊണ്ടോ കിട്ടാത്തതു കൊണ്ടോ അല്ല ഉപേക്ഷിക്കുന്നത്, വിശ്വാസി അവ മനസ്സു കൊണ്ടു തന്നെ വേണ്ടെന്നു വയ്ക്കുകയാണ്. ‘ഞാൻ നോമ്പിലാണ്’ എന്നു പറയാനുള്ള ആർജ്ജവം പുതിയ കാലത്തും വിശ്വാസികളെ വ്യത്യസ്തരാക്കുന്നു. മനസ്സിനെ നിയന്ത്രണത്തിലാക്കാനും ശരീരത്തെ അശുദ്ധികളിൽ നിന്നകറ്റി നിർത്താനും നോമ്പുകാലം വഴി കാട്ടുന്നു. ക്രൈസ്തവർക്കു സ്വയം ശുദ്ധീകരണത്തിനുള്ള കാലമാണിത്.

ആഹാരം വേണ്ടെന്നു വയ്ക്കുമ്പോൾ

ഭക്ഷണത്തിന്റെ രുചിയും വൈവിധ്യവും തിരഞ്ഞ് അതിനു വേണ്ടി ധാരാളം പണം ചെലവഴിക്കുന്ന കാലത്തു നോമ്പിനായി ഭക്ഷണം ത്യജിക്കുമ്പോൾ ഭക്ഷണം കഴിക്കാത്ത സാധുക്കളുടെ വേദന കൂടി മനസ്സിലാക്കാൻ കഴിയും. പകൽ സമയത്തു ഭക്ഷണം കഴിക്കാതെ ഉപവസിക്കുന്നവരുമുണ്ട്. ഇങ്ങനെ ചെലവു ചുരുക്കുമ്പോൾ ലാഭിക്കുന്ന പണം നോമ്പിന്റെ അവസാനത്തിൽ ഒരു കാരുണ്യ പ്രവൃത്തിയായി മറ്റുള്ളവർക്കു നൽകണം. സമൂഹത്തിനു കൂടി ഗുണകരമാകുന്ന ആചാരവും അനുഷ്ഠാനവുമാണു നമുക്കു ഗുണകരമായി പരിണമിക്കുന്നത് എന്ന ചിന്ത
നോമ്പുകാലത്തും അർഥവത്താകുന്നു.  

മനോഭാവം മാറുന്നു

നല്ല മനോഭാവം രൂപപ്പെടാനുള്ള അവസരം കൂടിയായാണു  വിശ്വാസി നോമ്പുകാലത്തെ കാണുന്നത്. പ്രിയപ്പെട്ട ആഹാരം വേണ്ടെന്നു വയ്ക്കുന്നതിനെക്കാൾ വലിയ മാറ്റങ്ങൾ മനസ്സിലാണ് ഉണ്ടാകേണ്ടതെന്നും വിലയിരുത്തപ്പെടുന്നു. നോമ്പുകാലത്തു ചെലവു ചുരുക്കുമ്പോൾ ആ പണം സാധുക്കളുടെ അവകാശമാണെന്നു കൂടി വിശ്വാസി ചിന്തിക്കുന്നുണ്ട്. ദശാംശം അതു പണമോ ആഹാരമോ ആകട്ടെ പാവപ്പെട്ടവന്റെ അവകാശമാണെന്നാണു ബൈബിള്‍ പറഞ്ഞിരിക്കുന്നത്. ‘സമ്പത്തേറുമ്പോൾ അതനുസരിച്ച് ദാനം ചെയ്യുക. കുറച്ചേ ഉള്ളൂവെങ്കിൽ അതനുസരിച്ചു ദാനം ചെയ്യാൻ മടിക്കരുത്’ എന്നു പഴയനിയമത്തിൽ തോബിത്തിന്റെ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ.

നോമ്പിന്റെ ആരോഗ്യഗുണങ്ങൾ

മാംസാഹാരം കൂടുതൽ കഴിക്കുന്നതിനാൽ  ഇന്നു പലർക്കും ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങളുണ്ട്. ഇതു സിറോസിസിേലക്കും മഹോദരത്തിലേക്കുമെത്താം. അമിതഭാരം കൊണ്ടുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളുമുണ്ട്. ശരീരത്തിൽ കൊഴുപ്പു കൂടുതലാകുന്നതു ഹൃദ്രോഗത്തിലേക്കും നയിക്കുന്നു. അതിൽ നിന്നെല്ലാം അകന്നു നിൽക്കാൻ നോമ്പുകാലം സഹായിക്കുന്നു. ഭക്ഷണനിയന്ത്രണം വരുമ്പോൾ അതിന്റേതായ ആരോഗ്യഗുണങ്ങൾ ശരീരത്തിനുണ്ടാകുന്നുണ്ട്. എന്നാൽ, ഭാരം കുറയ്ക്കൽ പോലെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു വഴി മാത്രമായി നോമ്പിനെ പരിഗണിക്കരുത്.

നോമ്പുകാലത്തെ ആഹാരമാറ്റങ്ങൾ

നോമ്പുകാലത്തു നല്ല പോഷണം അടങ്ങിയതും പച്ചക്കറികൾ ഉൾപ്പെടുന്നതുമായ വെജിറ്റേറിയന്‍ ആഹാരം കഴിക്കാം. കടല, പയറു വർഗങ്ങൾ‍ , നട്സ് ഇവ ധാരാളം പ്രോട്ടീൻ നൽകും. ഇലക്കറികളും ധാരാളം ഉപയോഗിക്കാം. ധാരാളം വെള്ളം കുടിക്കുന്നതിനു ശ്രദ്ധിക്കണം. പ്രോസസ്ഡ് ഫൂഡ് , സോഫ്‌റ്റ് ഡ്രിങ്സ് പോലെ അനാരോഗ്യകരമായ ആഹാരശീലങ്ങളും ഒഴിവാക്കാം.

പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റു രോഗാവസ്ഥകളും ഉള്ളവർ ഡോക്ടറുടെ നിർദേശം കൂടി സ്വീകരിക്കുന്നത് അഭികാമ്യമാണ്. ആവശ്യമായ വ്യായാമവും ഉറക്കവും പ്രധാനമാണ്. ഒരു പോഷണ അപര്യാപ്തതയും നോമ്പ് നമുക്കു സമ്മാനിക്കുന്നില്ല. മറിച്ച് കുറച്ചു കൂടി ഉണർവു നൽകുന്നു എന്നതാണു യാഥാർഥ്യം. നോമ്പുകാലത്ത് ചില ദിവസങ്ങളിൽ ഒരു നേരം മാത്രം ആഹാരം കഴിക്കുന്ന‘ഒരു നേരം’ എന്ന രീതിയും ക്രൈസ്തവർക്കിടയിലുണ്ട്. എന്നാൽ 65 വയസ്സിനു മേൽ പ്രായമുള്ളവർ, കുട്ടികൾ, രോഗികൾ, ഗർഭിണികളും പാലൂട്ടുന്നവരും, കഠിനജോലികൾ ചെയ്യുന്നവർ ഇവരെയൊക്കെ നോമ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു വർഷത്തെ ജീവിതശൈലിയുടെ പുന:ക്രമീകരണം കൂടിയാണ് ഈ നോമ്പ്. ശരീരം സുഖങ്ങൾ വെടിയുമ്പോൾ ആത്മാവു കരുത്തു നേടുന്നു എന്നതാണു ക്രൈസ്തവ വിശ്വാസം. പഴയ മനു‍ഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യരാകാനുള്ള ആ്രഗഹം ക്രൈസ്തവരെ  നോമ്പിലൂടെ നവീകരണാനുഭവത്തിലക്കു നയിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്

റവ. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
ഡയറക്ടർ,
എം െഎ മിഷൻ ഹോസ്പിറ്റൽ, ഏങ്ങണ്ടിയൂർ, തൃശൂർ

ADVERTISEMENT