‘റഷ്യൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു’: ഐസ്ക്രീം കച്ചവടക്കാരനെ ചൊടിപ്പിച്ച സംഭവം: റിമ പറയുന്നു
Rima’s travel to Russia
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവർക്കു മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം നമ്മൾ പ്രകടിപ്പിക്കണം’’ ഇതുവരെയുള്ള യാത്രകളിൽ ഹരം നഷ്ടപ്പെടുത്തിയ അനുഭവങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് യൂറോപ്പിൽ നേരിട്ട ചില വിവേചനങ്ങളെക്കുറിച്ച് റിമ മനസ്സു തുറന്നത്. റഷ്യയിലെ മോസ്കോയിൽ വച്ചുണ്ടായ ഒരു സംഭവം റിമ പങ്കുവയ്ക്കുന്നത് ഇങ്ങനെ:
‘‘മോസ്കോയിൽ ഐസ്ക്രീം കച്ചവടക്കാരൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു. ഞാൻ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നയാളാണ് അയാൾ.
പക്ഷേ, പിറ്റേന്ന് ഒരു ടാക്സിയിൽ കയറിയപ്പോൾ വേറിട്ട അനുഭവമായിരുന്നു. ഡ്രൈവർ സ്ത്രീയാണ്. ബഹുമാനത്തോടെയും ആദരവോടെയുമാണ് അവർ പെരുമാറിയത്. ഞങ്ങൾ പെട്ടെന്നു സുഹൃത്തുക്കളായി. റീത്തയെന്നാണ് അവരുടെ പേര്. റീത്തയോടൊപ്പം നിന്ന് ഞാൻ ഫോട്ടോ എടുത്തു. റഷ്യയെന്നു കേൾക്കുമ്പോൾ റീത്തയുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുക’’
മുപ്പത്തഞ്ചു രാജ്യങ്ങൾ സന്ദർശിച്ച ശേഷം മനോരമ ട്രാവറിനു നൽകിയ അഭിമുഖത്തിൽ ഇതുവരെയുള്ള യാത്രകളെക്കുറിച്ച് ചുരുക്കി പറഞ്ഞത്:
ലാറ്റിനമേരിക്കയിൽ മെക്സിക്കോ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളും കണ്ടിട്ടില്ല. ഭൂമിയിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട രാജ്യം ഇറ്റലിയാണ്. അവിടുത്തെ ഒട്ടുമിക്ക റോഡൂകളിലൂടെയും കാർ യാത്ര നടത്തി. അതെല്ലാം കൂട്ടുകാരികളോടൊപ്പമായിരുന്നു. തെക്കൻ ഇറ്റലിയും ഡോളോമൈറ്റ്സ് പർവതങ്ങളും കണ്ടിട്ടില്ല. പഠിക്കുന്ന കാലത്ത് പുസ്തകങ്ങളിൽ നിന്നു മനസ്സിൽ കയറിയ സ്ഥലപ്പേരുകളാണ് സിസിലി, നേപ്പിൾസ്. ഈ സ്ഥലങ്ങൾ കാണാൻ ഇറ്റലിയിലേക്ക് വീണ്ടും പോകുന്നുണ്ട്.
ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തുന്നു.
അതേസമയം, റഷ്യയിലെ സ്ത്രീകൾ ഫാഷൻ പ്രേമികളുമാണ്. അവർ വ്യത്യസ്തമായ ൈസ്റ്റലിൽ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങൾ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങൾ.
റഷ്യയിലെ വിഭവങ്ങളേറെയും ചീസ് ചേർത്തു തയാറാക്കുന്നതാണ്. എനിക്ക് അവിടെ ഇഷ്ടപ്പെട്ടത് റഷ്യൻ തീൻമേശയിൽ സ്ഥാനം നേടിയ ജോർജിയൻ വിഭവങ്ങളാണ്. സോസും മസാലയും ചേർത്തു തയാറാക്കുന്ന സ്പൈസി ഡിഷസാണ് ജോർജിയൻ കുലിനറിയുടെ പ്രത്യേകത.
(മനോരമ ട്രാവലറിനു നൽകിയ അഭിമുഖത്തിൽ നിന്ന്)