അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേരളത്തിന്റെ കണ്ണീരായിരുന്നു നഴ്സ് രഞ്ജിത. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്നവൾ പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിലേക്ക് പോയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ നഴ്സ് രഞ്ജിതയുടെ ഭൗതിക ദേഹം സ്വദേശത്തേക്ക് എത്തിച്ചിരിക്കുകയാണ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേരളത്തിന്റെ കണ്ണീരായിരുന്നു നഴ്സ് രഞ്ജിത. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്നവൾ പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിലേക്ക് പോയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ നഴ്സ് രഞ്ജിതയുടെ ഭൗതിക ദേഹം സ്വദേശത്തേക്ക് എത്തിച്ചിരിക്കുകയാണ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേരളത്തിന്റെ കണ്ണീരായിരുന്നു നഴ്സ് രഞ്ജിത. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്നവൾ പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിലേക്ക് പോയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ നഴ്സ് രഞ്ജിതയുടെ ഭൗതിക ദേഹം സ്വദേശത്തേക്ക് എത്തിച്ചിരിക്കുകയാണ്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേരളത്തിന്റെ കണ്ണീരായിരുന്നു നഴ്സ് രഞ്ജിത. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്നവൾ പ്രിയപ്പെട്ടവരെ തനിച്ചാക്കി മരണത്തിലേക്ക് പോയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ നഴ്സ് രഞ്ജിതയുടെ ഭൗതിക ദേഹം സ്വദേശത്തേക്ക് എത്തിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഭൗതികദേഹം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ ഏറ്റുവാങ്ങി.

തുടർന്ന് സഹോദരനും അടുത്ത ബന്ധുക്കളും ചേർന്ന് ഭൗതികദേഹം രഞ്ജിതയുടെ സ്വദേശമായ പത്തനംതിട്ട പുല്ലാടിലേക്ക് കൊണ്ടുപോയി. പൊതുജനങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആദരാഞ്ജലി അർപ്പിക്കാൻ രഞ്ജിത പഠിച്ച പുല്ലാടിലെ ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ.

ADVERTISEMENT

അമ്മ തുളസിയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാംപിളുമായാണ് രഞ്ജിതയുടെ സാംപിളുകൾ പരിശോധിച്ചത്. നേരത്തേ സഹോദരന്റെ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല.

ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്കു മടങ്ങവേയായിരുന്നു അപകടം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT