‘മുഖമാകെ വീണുരഞ്ഞ പാടുകൾ, കിടക്കുന്നത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്’: ജിഷയുടെ അമ്മ തെരുവിൽ, എന്താണ് സത്യം ?
2016 ഏപ്രിൽ 28നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമാണ്. ആസാം സ്വദേശി അമിറുൾ ഇസ്ലാം കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം
2016 ഏപ്രിൽ 28നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമാണ്. ആസാം സ്വദേശി അമിറുൾ ഇസ്ലാം കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം
2016 ഏപ്രിൽ 28നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമാണ്. ആസാം സ്വദേശി അമിറുൾ ഇസ്ലാം കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം
2016 ഏപ്രിൽ 28നു നിയമ വിദ്യാർഥിയായ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമാണ്. ആസാം സ്വദേശി അമിറുൾ ഇസ്ലാം കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേവർഷം ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്. മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു.
മകളെ നഷ്ടപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിക്കു വേണ്ടി കേരളം ഒരേ മനസ്സോടെ സഹായഹസ്തങ്ങളുമായെത്തി. പണവും നിയമ പിന്തുണയും ലഭിച്ചു. പക്ഷേ, വർഷങ്ങൾക്കിപ്പുറം രാജേശ്വരിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. രാജേശ്വരി ഇപ്പോൾ തുണയേതുമില്ലാതെ തെരുവിലാണ് ജീവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത.
ഈ വിഷയം ചൂണ്ടിക്കാട്ടി ഐശ്വര്യ ജി.ആർ. എന്ന പ്രൊഫൈലിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് ഇങ്ങനെ –
‘ഇന്നുച്ചക്ക് ജോലി കഴിഞ്ഞ് അന്നദാനമന്ദിരത്തിലെ ഓഫീസിൽ പഞ്ച് ചെയ്ത് തിരികെ പാർക്കിംഗിലെ എന്റെ രഥത്തിനടുത്തെത്തിയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി.മഴ നനയുവാതിരിക്കുവാൻ വേറെയും ആളുകൾ അവിടെ കയറി നിന്നിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ വണ്ടികളുടെ ഇടയിൽ കൂടി ഒരു സ്ത്രീ ഭക്ഷണം കഴിച്ച പാത്രം കഴുകുവാനായി വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
സൂക്ഷിച്ച് നോക്കിയപ്പോൾ ആളെ പിടികിട്ടി.പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയമ്മ ആയിരുന്നു അത്.
മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകൾ.ഞാൻ വിവരം തിരക്കി.ബസിൽ നിന്നും ഇറങ്ങിയപ്പോൾ വീണുരഞ്ഞതാണത്രേ.മൂത്ത മകൾ നോക്കില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.എന്റെ മകളെ കൊന്നവർ അനുഭവിക്കുമെന്ന് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. കിട്ടിയ പൈസയൊക്കെ തീർന്നു.അപ്പോൾ അടുത്ത് നിന്ന ഒരച്ഛൻ എന്നോട് പറഞ്ഞു – മോനേ... ആറ് ദിവസമായി ഇവർ KSRTC സ്റ്റാൻഡിലാണ് കിടപ്പ്. വീട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഒരൂത്തരം ലഭിച്ചില്ല.
എന്തൊക്കെയാണേലും ഇങ്ങനെ കാണുമ്പോ ഒരു വെഷമം’.
ഈ കുറിപ്പിനൊപ്പം ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജിഷയുടെ അമ്മ തെരുവിലാണ് ജീവിക്കുന്നതെന്ന തരത്തിൽ ചില യൂ ട്യൂബ് ചാനലുകളിലും വാർത്ത വന്നിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല.