തൃശൂർ പുതുക്കാട് രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ്

തൃശൂർ പുതുക്കാട് രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ്

തൃശൂർ പുതുക്കാട് രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ്

തൃശൂർ പുതുക്കാട് രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പൊലീസ്. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കമിതാക്കളായ ബവിൻ (25), അനീഷ എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാനാണ് രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയത്. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇരുവരും തമ്മിൽ അകന്നതോടെയാണ് ബവിൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു കൊന്നു’

ADVERTISEMENT

പ്രസവിച്ചയുടൻ രണ്ടാമത്തെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരെങ്കിലും കേൾക്കുമെന്നു ഭയന്നു താൻ മുഖം പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചു ചോരക്കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷയുടെ കുറ്റസമ്മതം. മൂന്നു വർഷത്തിനിടെ രണ്ടു നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ (22)യാണ് പൊലീസിനെപ്പോലും ഞെട്ടിച്ച കഥയുടെ ചുരുളഴിച്ചത്.

ആദ്യത്തെ കുഞ്ഞിന്റെ മരണവും ശ്വാസംമുട്ടിയായിരുന്നെന്നു വ്യക്തമാണെങ്കിലും ഇതു ഗർഭത്തിൽ തന്നെ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയായിരുന്നെന്നാണ് അനീഷയുടെ മൊഴി. പ്രസവത്തിനു രണ്ടു ദിവസം മുൻപേ വയറ്റിൽ കുഞ്ഞ് നിശ്ചലാവസ്ഥയിലായിരുന്നു എന്നും പ്രസവിച്ചതു ജീവനില്ലാതെയാണെന്നുമുള്ള മൊഴി പൊലീസ് തള്ളിയെന്നാണു സൂചന. രണ്ടു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതു തന്നെയെന്ന പ്രാഥമിക നിഗമനത്തിലൂന്നിയാകും അന്വേഷണം.

ADVERTISEMENT

കൊലപാതകവും മൃതദേഹം കുഴിച്ചിടലും ബവിനുമായി കൂടിയാലോചിച്ച് അനീഷ എടുത്ത തീരുമാനമാണെന്നും പൊലീസ് കണ്ടെത്തി. രണ്ടു നവജാത ശിശുക്കളും ആൺകുട്ടികളാണ്. ആദ്യത്തെ കുഞ്ഞിനെ ശുചിമുറിയിൽ പ്രസവിച്ച് ഏതാനും മണിക്കൂറിനുള്ളിൽ പട്ടാപ്പകൽ അനീഷ ഒറ്റയ്ക്കു പറമ്പിൽ കുഴിയെടുത്തു മൂടുകയായിരുന്നെന്നാണു വിവരം. ലാബ് ടെക്നീഷനായി ജോലിചെയ്യുന്ന അനീഷ പ്രസവവും പൊക്കിൾക്കൊടി വേർപെടുത്തലും അടക്കമുള്ള കാര്യങ്ങളിൽ ധാരണ നേടിയിരുന്നു. ഐടിഐ പഠനത്തിനു ശേഷം ട്രസ് വർക്കും പ്ലമിങ് ജോലികളും ചെയ്യുന്ന ബവിന്റെ പിന്തുണയോടെയായിരുന്നു അനീഷയുടെ പ്രവൃത്തികൾ. ആദ്യ കുഞ്ഞിനെ കുഴിച്ചുമൂടിയ ശേഷവും ഇരുവരും ബന്ധം തുടർന്നു. എട്ടു മാസത്തിനു ശേഷം കുഞ്ഞിനെ മൂടിയ ഭാഗത്തെ കുഴിതോണ്ടി അസ്ഥി പുറത്തെടുക്കാൻ ബവിൻ അനീഷയോട് ആവശ്യപ്പെട്ടു. അസ്ഥി പുറത്തെടുത്ത ശേഷം ബാഗിലാക്കി അനീഷ സ്കൂട്ടറിൽ ബവിന് എത്തിച്ചുകൊടുത്തു.

രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചുമൂടുന്നതിനു പകരം ബാഗിലാക്കി തനിക്കെത്തിച്ചു നൽകാനാണു ബവിൻ ആവശ്യപ്പെട്ടത്. സ്കൂട്ടർ ഓടിക്കാവുന്ന സ്ഥിതിയിലേക്ക് ആരോഗ്യനില അൽപമൊന്നു മെച്ചപ്പെട്ട ശേഷം അനീഷ മൃതദേഹവുമായി ബവിന്റെ വീട്ട‍ിലെത്തി ബാഗ് കൈമാറിയെന്നും സംശയിക്കുന്നു. ബവിന്റെ വീടിനു പിന്നിലെ തോടിനോടു ചേർന്നാണു ക‍ുഴിയെടുത്തു മൂടിയതെന്ന് സംശയിക്കുന്നു. മാസങ്ങൾക്കു ശേഷം ബവിൻ തന്നെയാണു കുഴിതോണ്ടി അസ്ഥികൾ പുറത്തെടുത്തത്. ഇരുവരെയും രാത്രി പൊലീസ് വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആദ്യത്തെ നവജാതശിശുവിന്റെ അസ്ഥികൾ മാത്രമാണ് അനീഷ ബവിനു കൈമാറിയത്. അന്നുരാത്രി തന്നെ ഈ അസ്ഥികൾ വീടിന്റെ പിറകിലെ വരാന്തയിലിട്ട് കത്തിച്ചു. വീടിന്റെ സമീപത്തെ തോട്ടിൽ ഇപ്പോൾ വെള്ളമുള്ള ഭാഗത്താണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നതെന്നും ബവിൻ പൊലീസിനോട് പറഞ്ഞു. പിന്നീട് അസ്ഥികൾ മാന്തിയെടുത്ത് വീടിനുള്ളിൽ സൂക്ഷിച്ചു.

ADVERTISEMENT
ADVERTISEMENT