‘അച്ഛനെ സ്നേഹിക്കുന്നവർ സഹായിക്കാൻ വരുമെന്ന് മക്കൾ വിശ്വസിച്ചു, പക്ഷേ...’: ആദിത്യന്റെ ഭാര്യയുടെ കുറിപ്പ് Ronu Chandran Opens Up about life crisis
കുടുംബം നേരിട്ട സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞ് അകാലത്തില്‍ വിട പറഞ്ഞ സീരിയൽ സംവിധായകൻ ആദിത്യന്റെ (ഷെജി) ഭാര്യ രോണു ചന്ദ്രൻ. അച്ഛനെ സ്നേഹിക്കുന്നവർ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായവുമായി എത്തുമെന്ന് മക്കൾ വിശ്വസിച്ചു പോയെന്ന് രോണു കുറിക്കുന്നു. ജീവിതത്തില്‍
കുടുംബം നേരിട്ട സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞ് അകാലത്തില്‍ വിട പറഞ്ഞ സീരിയൽ സംവിധായകൻ ആദിത്യന്റെ (ഷെജി) ഭാര്യ രോണു ചന്ദ്രൻ. അച്ഛനെ സ്നേഹിക്കുന്നവർ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായവുമായി എത്തുമെന്ന് മക്കൾ വിശ്വസിച്ചു പോയെന്ന് രോണു കുറിക്കുന്നു. ജീവിതത്തില്‍
കുടുംബം നേരിട്ട സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞ് അകാലത്തില്‍ വിട പറഞ്ഞ സീരിയൽ സംവിധായകൻ ആദിത്യന്റെ (ഷെജി) ഭാര്യ രോണു ചന്ദ്രൻ. അച്ഛനെ സ്നേഹിക്കുന്നവർ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായവുമായി എത്തുമെന്ന് മക്കൾ വിശ്വസിച്ചു പോയെന്ന് രോണു കുറിക്കുന്നു. ജീവിതത്തില്‍
കുടുംബം നേരിട്ട സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറഞ്ഞ് അകാലത്തില്‍ വിട പറഞ്ഞ സീരിയൽ സംവിധായകൻ ആദിത്യന്റെ (ഷെജി) ഭാര്യ രോണു ചന്ദ്രൻ. അച്ഛനെ സ്നേഹിക്കുന്നവർ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായവുമായി എത്തുമെന്ന് മക്കൾ വിശ്വസിച്ചു പോയെന്ന് രോണു കുറിക്കുന്നു. ജീവിതത്തില്‍ ബാക്കിയായ കടുത്ത ബാധ്യതകളെ കുറിച്ചും രോണു കുറിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘‘ഫ്രണ്ട്‌സ്..സോറി. എന്നോട് പലരും വീണ്ടും ചോദിക്കുന്നു വീട് പണി എന്തായി ലോൺ ഒക്കെ അടച്ചു തീർത്തോ ഒരുപാട് കടങ്ങൾ ഒണ്ടോ. ചേട്ടൻ സംവിധായകൻ അല്ലായിരുന്നോ? എങ്ങനെയാണ് നീ വാടക ഒക്കെ കൊടുക്കുന്നെ എന്ന്. പലരും ചോദിക്കാൻ മടിക്കുന്നതും ചോദിച്ചവരോടുള്ള ഉത്തരവും. മറുപടി തരാൻ ഞാൻ മുഴുവൻ സമയവും ഇതിൽ അല്ല.
അതുകൊണ്ട് എല്ലാവർക്കും ഉള്ള ഉത്തരം, വീടിന്റെ ലോൺ ഇപ്പോൾ (വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ല) ഏകദേശം 49 ലക്ഷം ബാധ്യത, ചേട്ടന്റെ കഷ്ടപ്പാടും അത് ചേട്ടന്റെയും എന്റെയും പേരിൽ ആയതു കൊണ്ടും ബാക്കി മൈനർ ആയ മക്കൾക്കും അത് ബാധ്യത. ഞാൻ മരിച്ചാലും അത് മക്കൾക്കു കൂടി ആകും.. അതുതന്നെ വല്യ വിഷമം. പിന്നെ ചേട്ടൻ ഉള്ളപ്പോൾ 5 വർഷത്തേക്കുള്ള പേഴ്സനൽ ലോൺ എന്റെ പേരിൽ, ബാക്കി 3 ലക്ഷം അടവ്. എന്റെ ഒരു തൊഴിലിന്റെ ബാധ്യത ഏഴ് ലക്ഷം. ഇനി ഈ 7 ലക്ഷം ബാധ്യത എനിക്ക് എങ്ങനെ വന്നു എന്നല്ലേ.
അത് ചേട്ടനും ഫ്രണ്ട്സും ചേർന്നു സ്റ്റുഡിയോ തുടങ്ങി, പാർണർഷിപ്പിൽ കിട്ടിയ തുകയിൽ ഞാൻ പണയം വച്ച ഗോൾഡ് മുഴുവൻ എടുത്തു.. ആ സ്വർണം എടുത്തത് അത്യാവശ്യം ബാക്കി കാര്യങ്ങൾ നടക്കണം, ഇഎംഐ, വീട് വാടക എന്നൊക്കെ ഉദ്ദേശിച്ചു, അങ്ങനെ ഞാൻ ചെറിയ സഹായം കൊണ്ട് അങ്ങ് പോയി. പക്ഷേ ബാക്കി സ്വർണം അത് എനിക്കൊരു തൊഴിലിനു വേണ്ടി പണയം 5 ലക്ഷം പണയംവച്ചു. പിന്നെ പലിശയ്ക്ക് എടുത്തത് 2 ലക്ഷം.
പിന്നെ അതിൽ കടം 2 ലക്ഷം. പലിശ കടം, ചേട്ടന്റെ സാലറി വന്നപ്പോ ബാക്കി ഉള്ള ചെറിയ പേഴ്സനൽ ലോൺ ഉണ്ടായിരുന്നു വീടിനു വേണ്ടി എടുത്തത് തീർത്തു...
ഇതൊക്കെയാണ് എന്റെ പേരിൽ ഉള്ള ബാധ്യത. എന്തായാലും ഒരു പണിയുമില്ലാത്ത ഞാൻ എന്ത് കണ്ടിട്ട് ചേട്ടൻ ഇല്ലാതെ ജീവിക്കേണ്ടത്. ഇപ്പോ ഉള്ള ജോലി...
ഫോട്ടോ.: ഞാൻ തെണ്ടിയാലും പലരും കരുതുന്ന പോലെ ഷെജീട്ടന്റെ മക്കൾ സഹായം ചോദിച്ചു വരില്ല. അവരുടെ അമ്മ ജീവിച്ചിരിക്കുമ്പോൾ അവസരം ഉണ്ടാക്കില്ല...അവർ വിശ്വസിച്ചു, അവരുടെ അച്ഛനെ സ്നേഹിക്കുന്നവർ അവർക്ക് വേണ്ടി വരുമെന്ന് സഹായിക്കാൻ. അതോടെ ഷെജി ഏട്ടന്റെ മക്കൾക്കു മനസിലായി അവരുടെ അച്ഛന് യാതൊരു വിലയും ഇല്ലെന്നു. എന്റെ അല്ല അഭിപ്രായം, 15 വയസ്സുള്ള മോന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യം ഇല്ലാലോ. സുഹൃത്തുക്കളോട് ആയാലും ചില ബൈ പോളാർ ഡിസോർഡർ ഉള്ളവർ ആയാലും.
NB: നേരിട്ട് കേട്ടതും വായിച്ചതും. ഷെജിയേട്ടന്റെ മക്കൾ വരട്ടെ സഹായം ചോദിച്ചു എന്ന്. അങ്ങേരുടെ മക്കൾ അല്ലെ, നിന്റെ ഒന്നും മുന്നിൽ വരില്ല.’’