‘മുഖ്യമന്ത്രിയുമായി സംസാരിച്ചു, വിധി പഠിച്ചു അപ്പീൽ പോകാന് നിർദേശം; സർക്കാർ എന്നും അതിജീവിതയ്ക്ക് ഒപ്പം!’: നിയമമന്ത്രി പി. രാജീവ്
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത്
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത്
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത്
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കു പിന്നാലെ അപ്പീലുമായി പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ്. ‘‘മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദേശിച്ചത്. സർക്കാർ എപ്പോഴും അതിജീവിതയ്ക്ക് ഒപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്കു നീതി കിട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യം’’- അദ്ദേഹം പറഞ്ഞു.
‘‘പ്രതികളുടെ ജാമ്യഹർജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്. സുപ്രീംകോടതിയിലും മുതിർന്ന അഭിഭാഷകരെ ഉൾപ്പെടെ സർക്കാർ ഇറക്കി. എന്നാൽ വ്യത്യസ്തമായുള്ള വിധിയാണ് ഇപ്പോൾ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ചുള്ള കാര്യത്തിൽ വിധി പകർപ്പ് പുറത്തുവന്നാലേ പൂർണമായി കാര്യങ്ങൾ അറിയാൻ സാധിക്കൂ.
സാധാരണയിലും വ്യത്യസ്തമായി ഈ കേസിന്റെ ആർഗ്യൂമെന്റിൽ ഓരോ തവണയും ഉയർത്തിയിട്ടുള്ള കാര്യങ്ങൾ അതിനാധാരമായ തെളിവുകൾ തുടങ്ങി 1512 പേജുള്ള ആർഗ്യൂമെന്റ് നോട്ട് ആണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. അതിന് അനുസൃതമായുള്ള വിധിയല്ല ഇപ്പോൾ വന്നിട്ടുള്ളത്.
മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അപ്പീൽ പോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിജിപിയുമായും സംസാരിച്ചു. വിധിന്യായം വിശദമായി പഠിച്ച് അപ്പീൽ പോകും. ഇതുസംബന്ധിച്ച് പ്രാരംഭ നടപടികൾ തുടങ്ങാൻ പ്രോസിക്യൂഷനോട് നിർദേശിച്ചിട്ടുണ്ട്. വിധി വായിച്ചാലേ പോരായ്മ എവിടെയാണ് വന്നിട്ടുള്ളതെന്ന് അറിയാൻ സാധിക്കൂ. പഴുതടച്ച അന്വേഷണമാണ് നടന്നത്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകിയിരുന്നു. അതിജീവിതയ്ക്കു പൂർണമായും നീതി ലഭിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് സർക്കാരിന്റെ തീരുമാനം’’ – പി. രാജീവ് പറഞ്ഞു.