‘ഇത്രയും ഉയരമുള്ള തിട്ട അവന് വലിഞ്ഞു കയറില്ല’; ഒന്നരവയസുകാരന് ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത! Toddler Killed by Train in Alappuzha
ആലപ്പുഴ അമ്പലപ്പുഴയിൽ വീടിനടുത്തുള്ള റെയിൽവേ പാളത്തിൽ ഒന്നര വയസ്സുകാരനായ കുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സമീപവാസികൾ രംഗത്തെത്തി. കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെയാണ് കാണാതായതെന്നും, പാളത്തിലേക്ക് സ്വയം കയറാൻ സാധ്യതയില്ലെന്നും, ട്രെയിൻ ശബ്ദം കേട്ടാൽ വീടിനുള്ളിലേക്ക് ഓടിപ്പോകുന്ന കുട്ടിയായിരുന്നു ഇദ്ദേഹമെന്നും അയൽവാസികൾ പറയുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ അമ്മൂമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെ അയൽവാസികളും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഈ ദാരുണ സംഭവത്തിൽ കുട്ടിയുടെ പിതാവ് വിനീത് മാനസികമായി തളർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ അമ്പലപ്പുഴയിൽ വീടിനടുത്തുള്ള റെയിൽവേ പാളത്തിൽ ഒന്നര വയസ്സുകാരനായ കുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സമീപവാസികൾ രംഗത്തെത്തി. കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെയാണ് കാണാതായതെന്നും, പാളത്തിലേക്ക് സ്വയം കയറാൻ സാധ്യതയില്ലെന്നും, ട്രെയിൻ ശബ്ദം കേട്ടാൽ വീടിനുള്ളിലേക്ക് ഓടിപ്പോകുന്ന കുട്ടിയായിരുന്നു ഇദ്ദേഹമെന്നും അയൽവാസികൾ പറയുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ അമ്മൂമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെ അയൽവാസികളും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഈ ദാരുണ സംഭവത്തിൽ കുട്ടിയുടെ പിതാവ് വിനീത് മാനസികമായി തളർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ അമ്പലപ്പുഴയിൽ വീടിനടുത്തുള്ള റെയിൽവേ പാളത്തിൽ ഒന്നര വയസ്സുകാരനായ കുട്ടി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സമീപവാസികൾ രംഗത്തെത്തി. കുട്ടി മുറ്റത്ത് കളിക്കുന്നതിനിടെയാണ് കാണാതായതെന്നും, പാളത്തിലേക്ക് സ്വയം കയറാൻ സാധ്യതയില്ലെന്നും, ട്രെയിൻ ശബ്ദം കേട്ടാൽ വീടിനുള്ളിലേക്ക് ഓടിപ്പോകുന്ന കുട്ടിയായിരുന്നു ഇദ്ദേഹമെന്നും അയൽവാസികൾ പറയുന്നു. അമ്മ ജോലിക്ക് പോകുമ്പോൾ അമ്മൂമ്മയുടെ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെ അയൽവാസികളും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഈ ദാരുണ സംഭവത്തിൽ കുട്ടിയുടെ പിതാവ് വിനീത് മാനസികമായി തളർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ അമ്പലപ്പുഴയില്‍ വീടിന് സമീപത്തെ റെയിൽവേ പാളത്തിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സംശയങ്ങൾ ഉന്നയിച്ച് സമീപവാസികൾ. ഇന്നലെയാണ് കാക്കാഴം പുതുവൽ വിനീതിന്‍റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് കൊല്ലം മെമു ട്രെയിൻ തട്ടി മരിച്ചത്.
അമ്മ ജോലിക്കുന്ന പോകുന്ന സമയം അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടിയെ ഏൽപ്പിക്കാറുള്ളത്. അവിടെ വച്ചാണ് കുട്ടിക്ക് അപകടമുണ്ടായത്. അമ്മൂമ്മയുടെ അയൽവാസികളാണ് കുട്ടിയെ കൂടുതൽ സമയവും നോക്കുന്നത്. ഈ വീടും റെയിൽവേ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ലായിരുന്നു. അതേസമയം റെയിൽപാളത്തിലേക്കുള്ള ഉയരമുള്ള തിട്ട കുട്ടി ഇതുവരെ തനിയെ കയറിയിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
'കുട്ടി മുറ്റത്തുനിന്ന് കളിക്കുകയായിരുന്നു, എന്റെ കണ്ണൊന്ന് തെറ്റിയപ്പോഴാണ് കാണാതായത്', അയൽവാസി പറയുന്നു. ഒന്നരവയസുകാരൻ വേഗത്തിൽ നടക്കുമായിരുന്നു. എന്നാൽ ഇത്രയും ഉയരം വലിഞ്ഞു കയറുമെന്ന് വിചാരിച്ചില്ല, അങ്ങനെ കയറുന്നത് ഇതുവരെ കണ്ടിട്ടില്ല എന്നും അയൽവാസി പറഞ്ഞു.
കുട്ടിക്ക് ട്രെയിൻ പേടിയായിരുന്നുവെന്നും ട്രെയിനിന്റെ ശബ്ദം കേൾക്കുമ്പോൾ വീടിനുള്ളിലേക്ക് ഓടി കയറുമായിരുന്നു എന്നും കുട്ടിയെ നോക്കിയിരുന്ന അയൽവാസിയായ സ്ത്രീ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. സംസ്കാരം ഇന്ന് നടക്കും. മകന്റെ മരണവാർത്തയറിഞ്ഞ് തളർന്നുവീണ പിതാവ് വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.