വിളിച്ചിട്ടും കണ്ണ് തുറന്നില്ല, ചലനമറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചു; യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Mavelikkara Woman's Death Under Suspicion
ആലപ്പുഴ മാവേലിക്കരയിൽ രാജലക്ഷ്മി എന്ന 43 കാരിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇവർ ചലനമറ്റ നിലയിൽ കിടന്നതിനെ തുടർന്ന് സമീപത്തെ ക്ലിനിക്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭർത്താവ് രാജേഷ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഞായറാഴ്ച രാത്രിയും മർദിച്ച ശേഷം പുറത്തേക്ക് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതായും മരണത്തിൽ സംശയമുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.
ആലപ്പുഴ മാവേലിക്കരയിൽ രാജലക്ഷ്മി എന്ന 43 കാരിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇവർ ചലനമറ്റ നിലയിൽ കിടന്നതിനെ തുടർന്ന് സമീപത്തെ ക്ലിനിക്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭർത്താവ് രാജേഷ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഞായറാഴ്ച രാത്രിയും മർദിച്ച ശേഷം പുറത്തേക്ക് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതായും മരണത്തിൽ സംശയമുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.
ആലപ്പുഴ മാവേലിക്കരയിൽ രാജലക്ഷ്മി എന്ന 43 കാരിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നു. ഇവർ ചലനമറ്റ നിലയിൽ കിടന്നതിനെ തുടർന്ന് സമീപത്തെ ക്ലിനിക്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഭർത്താവ് രാജേഷ് ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഞായറാഴ്ച രാത്രിയും മർദിച്ച ശേഷം പുറത്തേക്ക് പോയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടതായും മരണത്തിൽ സംശയമുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.
ആലപ്പുഴ മാവേലിക്കരയില്‍ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുള്ളിക്കുളങ്ങര അശ്വതിയിൽ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ (43) ആണു മരിച്ച നിലയിൽ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെ എട്ടോടെ മകൾ ആദിത്യ, അമ്മയെ വിളിച്ചെങ്കിലും കണ്ണു തുറക്കാതിരുന്നപ്പോൾ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും മറ്റു ബന്ധുക്കളെയും വിവരമറിയിച്ചു.
ചലനമറ്റ നിലയിൽ കിടന്ന രാജലക്ഷ്മിയെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മരിച്ച നിലയിലാണു രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജലക്ഷ്മിയുടെ ഭർത്താവ് രാജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല.
രാജേഷ് രാജലക്ഷ്മിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഞായർ രാത്രിയും മർദിച്ച ശേഷം ഓട്ടോറിക്ഷയുമായി പുറത്തേക്കു പോയ രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരിച്ചുവന്നു. വീണ്ടും പോയ ഇയാൾ തിരികെ വീട്ടിലെത്തിയില്ല. ഇളയ മകൾ ആദിത്യയോടു നമുക്കിനി ജീവിക്കേണ്ട എന്നു രാജലക്ഷ്മി സൂചിപ്പിച്ചതായും പറയുന്നു.
മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.