ഡ്രൈവ്‌വേയിൽ ചുവന്ന ജീപ്പ്. വിശാലമായ പുരയിടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ‘വരിക്കാശ്ശേരി മന’ സിനിമയിൽ കണ്ടു പരിചയച്ചതല്ല എന്നതാണ് കൗതുകകരം. മലപ്പുറം അരിപ്രയിലുള്ള സൈഫുള്ളയ്ക്ക് വരിക്കാശ്ശേരി മനയോടുള്ള തീവ്ര ഇഷ്ടമാണ് സ്വന്തം വീടിനും അതേ ഡിസൈൻ കൊണ്ടുവരാൻ ഇടയാക്കിയത്.
വെട്ടുകല്ലു കൊണ്ട് തേയ്ക്കാത്ത പുറംഭാഗവും കാരൈക്കുടിയിൽ നിന്ന് കൊണ്ടുവന്ന തടിത്തൂണുകളും പ്രധാന വാതിലും സിറ്റ്ഒൗട്ടിലെ വെട്ടുകൽ ഫ്ലോറിങ്ങും പഴയ മോഡൽ ഫർണിച്ചറും പഴയ ഒാടും എല്ലാം ചേർന്നപ്പോൾ സെയ്ഫുള്ള മനസ്സിൽ കണ്ട രൂപമായി.
20 വയസ്സുള്ളപ്പോഴാണ് സെയ്ഫുള്ള ആദ്യമായി വരിക്കാശ്ശേരി മന കണ്ടത്. ഇരുപതു വർഷത്തോളമായി ആ ഇഷ്ടം മനസ്സിൽ കൊണ്ടു നടക്കാൻ. എൻജിനീയർ ജുനൈദ് ആണ് സെയ്ഫുള്ളയുടെ മനസ്സിലെ പ്ലാൻ കടലാസ്സിലേക്ക് വരച്ചു നൽകിയത്.
ആത്മാർത്ഥ സുഹൃത്തായ നൗഷാദ് ആയിരുന്നു നാലഞ്ച് വർഷത്തോളം സെയ്ഫുള്ളയുടെ കൂടെ പഴയ സാധനങ്ങൾ കണ്ടെത്താൻ കൂടെ നടന്നതും പ്രോത്സാഹിപ്പിച്ചതും.
ഇരുപതോളം തൂണുകളുണ്ട് മുൻവശത്ത്. മനയിലെപ്പോലെ തൂക്കിയിട്ടിരിക്കുന്ന തടികൊണ്ടുള്ള നെയിംബോർഡും ഇവിടെ കാണാം. പഴയ തടിയും ഒാടുമാണ് വീടിന് ഉപയോഗിച്ചത്. പഴയ രീതിയിലുള്ള ഫർണിച്ചറും കണ്ടെത്തി.
2850 ചതുരശ്രയടി വിസ്തീർണമുണ്ട്.