Saturday 02 September 2023 12:47 PM IST

‘വധുവിന്റെ കാലുപിടിക്കുന്ന വരൻ, അച്ഛൻ കെട്ടുന്ന താലി, പിന്നെ ഒന്നിച്ച് മീൻ പിടിത്തവും’: അങ്ങനെ ഓരോരോ ആചാരങ്ങൾ

Shyama

Sub Editor

wedding-rituals

പല നാട്ടിലും കല്യാണങ്ങളുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ, കൗതുകകരമായ ചില ആചാരങ്ങളുണ്ട്. കാലക്രമത്തിൽ ചിലതൊക്കെ തേഞ്ഞുമാഞ്ഞു പോയി.

എങ്കിലും കഥകളായി ഇന്നും അവ നമുക്കിടയിൽ ജീവിക്കുന്നു. എന്നാൽ കാലങ്ങളായി ഇന്നും തുടരുന്നവയുമുണ്ട്. അങ്ങനെ വിവാഹവുമായി ബന്ധപ്പെട്ടു വിവിധധാരകളിൽ പെടുന്നവർ പിന്തുടരുന്ന ആ ചാരങ്ങളുടെ കഥകളറിയാം.

അച്ഛൻ കെട്ടുന്ന താലി

നമ്പൂതിരി വിവാഹങ്ങളിൽ വരനല്ല വധുവിനു താലി കഴുത്തിൽ ചാർത്തുന്നത്. പകരം പെൺകുട്ടിയുടെ അച്ഛനാണു മകൾക്കു താലി കെട്ടുന്നത്. ആൺകുട്ടികൾ ഉപനയനം കഴിയുന്നതോടെ ദേവാരാധന ചെയ്യാനുള്ള മന്ത്രോപദേശം കിട്ടുന്നു. പൂണൂൽ ചരടു കെട്ടുന്നു.

പക്ഷേ, പെൺകുട്ടികൾക്ക് ഉപനയനമില്ല. പകരം പെൺകൊടയ്ക്ക് (പെണ്ണിനെ കൊടുക്കുക എന്ന വാക്കിൽ നിന്നാണ് പെൺകുട്ടിയുടെ വിവാഹത്തിന് ഈ പേരു വന്നത്) നൂലിനൊപ്പം ലോഹത്തിന്റെ താലി കൂടി ചാർത്തി കൊടുക്കുന്നു. അച്ഛനില്ലെങ്കിൽ സഹോദരൻ / അമ്മാവൻ/ അച്ഛന്റെ അച്ഛനോ സഹോദന്മാരോ/ അമ്മയോ ഒക്കെ താലി കെട്ടികൊടുക്കാറുണ്ട്. പണ്ട് പൂണൂൽ ചരടാണ് കെട്ടിക്കുക, ഇപ്പോൾ സ്വർണമാലയായി മാറിയെന്നു മാത്രം.

അമ്മി ചവിട്ടിക്കുക

അമ്മിയും അമ്മിക്കുഴയും മന്ത്രോച്ചാരണത്തിന്റെ അ കമ്പടിയോടെ വരൻ വധുവിന്റെ കാലുപിടിച്ചു വധുവിനെക്കൊണ്ടു ചവിട്ടിക്കും. ‘ഈ കല്ല് എങ്ങനെയാണോ അതു പോലെ നിങ്ങളുടെ ദാമ്പത്യ ജീവിതം സ്ഥിരമായിരിക്കട്ടേ’ എന്നാണു ചൊല്ലുന്ന മന്ത്രത്തിന്റെ പൊരുൾ.

വധുവിനെ വരന്റെ ഇടത്തിലേക്ക് കൊണ്ടുപോകുന്നതാണു കുടിവയ്പ്പ്. അവിടെ വച്ചാണ് അമ്മായിയമ്മ മരുമകൾക്കു കൂട്ടത്താലി ഇട്ടു കൊടുക്കുന്നത്. അതിനർഥം പുതിയ കുടുംബത്തിലേക്കു വരുന്നതിനെ അംഗീകരിക്കുന്നു, ഈ കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇനി ഒപ്പമുണ്ടാകും എന്നൊക്കെയാണ്.

വരനും വധുവും മീൻപിടിച്ച്...

വിവാഹത്തോട് അനുബന്ധിച്ച് ഒരു വിഭാഗം ബ്രാഹ്മണർക്കിടയിലുള്ള ആചാരമാണു മീൻപിടുത്തം. ചെറുക്കനും പെണ്ണും മനയിലെ കുളത്തിൽ തോർത്തുപയോഗിച്ച് വലപോലെയാക്കി ഒരു മത്സ്യത്തെ പിടിക്കും. അതിനെ തിരികെ ജലത്തിലേക്കു തന്നെ വിടും. ഇതു സംബന്ധിച്ച് പല കഥകളും പ്രചാരത്തിലുണ്ടെങ്കിലും ഏതു കാലത്താണ് ഈ ആചാരം വിവാഹ ചടങ്ങുകളുടെ ഭാഗമായി മാറിയതെന്നതു സംബന്ധിച്ചു വ്യക്തമായ സൂചനകളില്ല.

wedding-survey

മൂർധനി സ്പർശം

പ്രധാനമായും മധ്യകേരളത്തിലെ ബ്രാഹ്മണർക്കിടയിൽ ആചരിച്ചു വരുന്ന കീഴ്‌വഴക്കമാണിത്. വധു വരന്റെ പിന്നി ൽ വന്നു മുട്ടുകുത്തിനിന്ന് തല മുന്നോട്ടു കൊണ്ടുവരും. വരൻ ഇരുന്ന ഇരിപ്പിൽ തല പിന്നോട്ടും ചായ്ക്കും. ഇരുവരുടേയും തല കൂട്ടിമുട്ടിക്കും. ഇനി മുതൽ ചിന്തകളും ആശയങ്ങളും ഐക്യപ്പെടട്ടേ എന്ന അർഥത്തിലാണ് ഇത് ആചരിക്കുന്നത്.

wedding-survey-1