ഒരേസമയം ആഹ്ലാദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന കഥകൾ: തമിഴച്ചി തങ്കപാണ്ഡ്യന്റെ ‘മുട്ടുവീട്’ മലയാളത്തിൽ Exploring Tamil Culture Through Tamilachi Thangapandian's 'Muttuvid'
തമിഴച്ചി തങ്കപാണ്ഡ്യൻ എന്ന പ്രശസ്ത തമിഴ് സാഹിത്യകാരിയുടെയും ആക്ടിവിസ്റ്റ് കൂടിയായ എം.പി.യുടെയും അഞ്ച് കഥകളുടെ സമാഹാരമാണ് 'മുട്ടുവീട്'. കെ.എസ്. വെങ്കിടാചലം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി, വായനാനന്തരം മനസ്സുകളിൽ ആഹ്ലാദവും നൊമ്പരവും നിറയ്ക്കുന്നവയാണ്. 'കാറ്റിന് എഴുതാനും വായിക്കാനും അറിയില്ലല്ലോ?', 'കളവാണിമഴ', 'താമരപൂത്ത തടാകം', 'മുട്ടുവീട്', 'ഉറക്കം' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. തമിഴ് സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമകളിലൂടെ കടന്നുപോകുന്ന ആഖ്യാനങ്ങൾ സമകാലിക തമിഴ് പെണ്ണെഴുത്തിന്റെ ആഴം വെളിപ്പെടുത്തുകയും വായനക്കാർക്ക് നവ്യാനുഭൂതി നൽകുകയും ചെയ്യുന്നു.
തമിഴച്ചി തങ്കപാണ്ഡ്യൻ എന്ന പ്രശസ്ത തമിഴ് സാഹിത്യകാരിയുടെയും ആക്ടിവിസ്റ്റ് കൂടിയായ എം.പി.യുടെയും അഞ്ച് കഥകളുടെ സമാഹാരമാണ് 'മുട്ടുവീട്'. കെ.എസ്. വെങ്കിടാചലം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി, വായനാനന്തരം മനസ്സുകളിൽ ആഹ്ലാദവും നൊമ്പരവും നിറയ്ക്കുന്നവയാണ്. 'കാറ്റിന് എഴുതാനും വായിക്കാനും അറിയില്ലല്ലോ?', 'കളവാണിമഴ', 'താമരപൂത്ത തടാകം', 'മുട്ടുവീട്', 'ഉറക്കം' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. തമിഴ് സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമകളിലൂടെ കടന്നുപോകുന്ന ആഖ്യാനങ്ങൾ സമകാലിക തമിഴ് പെണ്ണെഴുത്തിന്റെ ആഴം വെളിപ്പെടുത്തുകയും വായനക്കാർക്ക് നവ്യാനുഭൂതി നൽകുകയും ചെയ്യുന്നു.
തമിഴച്ചി തങ്കപാണ്ഡ്യൻ എന്ന പ്രശസ്ത തമിഴ് സാഹിത്യകാരിയുടെയും ആക്ടിവിസ്റ്റ് കൂടിയായ എം.പി.യുടെയും അഞ്ച് കഥകളുടെ സമാഹാരമാണ് 'മുട്ടുവീട്'. കെ.എസ്. വെങ്കിടാചലം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി, വായനാനന്തരം മനസ്സുകളിൽ ആഹ്ലാദവും നൊമ്പരവും നിറയ്ക്കുന്നവയാണ്. 'കാറ്റിന് എഴുതാനും വായിക്കാനും അറിയില്ലല്ലോ?', 'കളവാണിമഴ', 'താമരപൂത്ത തടാകം', 'മുട്ടുവീട്', 'ഉറക്കം' എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. തമിഴ് സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമകളിലൂടെ കടന്നുപോകുന്ന ആഖ്യാനങ്ങൾ സമകാലിക തമിഴ് പെണ്ണെഴുത്തിന്റെ ആഴം വെളിപ്പെടുത്തുകയും വായനക്കാർക്ക് നവ്യാനുഭൂതി നൽകുകയും ചെയ്യുന്നു.
തമിഴിലെ പ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാർലമെന്‍റ് അംഗവുമായ തമിഴച്ചി തങ്കപാണ്ഡ്യന്റെ അഞ്ച് കഥകളുടെ സമാഹാരമാണ് ‘മുട്ടുവീട്’. മലയാളത്തിലേക്ക് കെ.എസ്.വെങ്കിടാചലം പരിഭാഷപ്പെടുത്തിയ ഈ കൃതി വായനാനന്തരവും സഹൃദയമനസ്സുകളെ ആഹ്ലാദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യും. കാറ്റിന്എഴുതാനും വായിക്കാനും അറിയില്ലല്ലോ ?, കളവാണിമഴ, താമരപൂത്ത തടാകം, മുട്ടുവീട്, ഉറക്കം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ.
സുമതി എന്നും അറിയപ്പെടുന്ന തമിഴച്ചി തങ്കപാണ്ഡ്യൻ ഇന്ത്യൻ രാഷ്ട്രീയ, സാഹിത്യ രംഗത്തെ ബഹുമുഖ വ്യക്തിത്വമാണ്. 1962 ഏപ്രിൽ 25 ന് തമിഴ്‌നാട്ടിലെ വിരുദുനഗറിലെ മല്ലങ്കിനാരുവിൽ വി. തങ്കപാണ്ഡ്യന്റെയും ആർ. രാജാമണി പാപ്പാത്തിയുടെയും മകളായി ജനിച്ചു. മധുരയിലെ കാമരാജർ സർവകലാശാലയിലെ ത്യാഗരാജർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നിന്നും ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ, എം.ഫിൽ, പിഎച്ച്.ഡി എന്നിവ പൂർത്തിയാക്കി.
ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കൻ, ആസ്ട്രേലിയൻ, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയൽ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ രചനകൾ വിവിധ ഭാഷകളിലേക്ക് വിവർത്തരം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴ് സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തനിമകളിലൂടെ തെളിച്ചത്തോടെ സഞ്ചരിക്കുന്ന ആഖ്യാനമാണ് തമിഴച്ചി തങ്കപാണ്ഡ്യന്റെ രചനകളുടെ കാതൽ. ‘മുട്ടുവീട്’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കഥകളും ഈ സവിശേഷത പേറുന്നവയാണ്. സമകാലിക തമിഴ് പെണ്ണെഴുത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഈ സമാഹാരത്തിലെ രചനകൾ വായനയിൽ നവ്യാനുഭൂതികൾ പകരുമെന്നുറപ്പ്.