ചങ്കുതകർക്കുന്ന ഒരു വാർത്ത കേട്ടാണ് സോഷ്യൽ മീഡിയ ഉറക്കമെഴുന്നേറ്റത്. പീഡന വാർത്തകളും കൊലപാതക കഥകളും കേട്ട് മരവിച്ചിരിക്കുന്ന മലയാളികൾ നെഞ്ചിടിപ്പോടെ ആ വാർത്ത കേട്ടു. ‘കൊല്ലം അഞ്ചാലുംമൂട്ടിൽ അമ്മയെ ബലാൽസംഗം ചെയ്ത മകൻ പിടിയിൽ’! മറവി രോഗം ബാധിച്ച അമ്മയെ മകൻ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം നിയമ പാലകരേയും പുറംലോകത്തേയും അറിയിച്ചത് മറ്റാരുമല്ല, അച്ഛനാണ്. പരാതിക്കൊടുവിൽ നാല്‍പ്പത്തഞ്ചുകാരനായ മകനെ അഞ്ചാലുമ്മൂട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിലെ രണ്ടാം പ്രതികൂടിയാണ് അറസ്റ്റിലായ മകന്‍.
മരണമില്ലാത്ത മാലാഖയായി ലിനി! നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് ‘ഐ ആം എ നഴ്സ്’ ശ്രദ്ധേയമാകുന്നു: വിഡിയോ
കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേരളം ലജ്ജിച്ചു തലതാഴ്ത്തുന്ന സംബവങ്ങൾ അരങ്ങേറിയത്. കൊലക്കേസിലും പീഡനക്കേസിലുമടക്കം പ്രതിയുമായ മകൻ മാതാവിനെ നിരന്തരം ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. എഴുപത്തിനാലുകാരിയായ ഭാര്യയെ മകൻ പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി പിതാവാണ് അഞ്ചാലുംമൂട് പൊലീസിനെ സമീപിച്ചത്. അഞ്ചാലുംമൂട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കൊലപാതകക്കേസിൽ രണ്ടാം പ്രതിയും പീഡനക്കേസിൽ പ്രതിയുമാണ് ഇയാൾ. മറവിരോഗമുള്ളതിനാൽ മാതാവിന്‍റെ മൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് പരിമിധികളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാതാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ പീഡനം തെളിഞ്ഞു. ഇതോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.