യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് 2003 ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ബോയ്സ്’. യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ നായക വേഷത്തിലെത്തിയ സിദ്ധാർഥ്, ഭരത്, നകുൽ എന്നിവരും നായികയായ ജനീലിയ ഡിസൂസയും അഭിനയരംഗത്ത് തുടർന്നും

യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് 2003 ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ബോയ്സ്’. യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ നായക വേഷത്തിലെത്തിയ സിദ്ധാർഥ്, ഭരത്, നകുൽ എന്നിവരും നായികയായ ജനീലിയ ഡിസൂസയും അഭിനയരംഗത്ത് തുടർന്നും

യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് 2003 ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ബോയ്സ്’. യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ നായക വേഷത്തിലെത്തിയ സിദ്ധാർഥ്, ഭരത്, നകുൽ എന്നിവരും നായികയായ ജനീലിയ ഡിസൂസയും അഭിനയരംഗത്ത് തുടർന്നും

യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് 2003 ൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് ‘ബോയ്സ്’. യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ നായക വേഷത്തിലെത്തിയ സിദ്ധാർഥ്, ഭരത്, നകുൽ എന്നിവരും നായികയായ ജനീലിയ ഡിസൂസയും അഭിനയരംഗത്ത് തുടർന്നും തിളങ്ങിയപ്പോൾ, നായകനിരയിലുണ്ടായിരുന്ന മറ്റു രണ്ടു പേരിലൊരാളായ എസ്.തമൻ സംഗീത സംവിധായകനെന്ന നിലയിലാണ് താരമായത്. എന്നാൽ കൂട്ടത്തിലെ ശേഷിക്കുന്ന ഒരാൾക്കു മാത്രം സിനിമയിൽ വേണ്ടത്ര ഒരു മികച്ച കരിയർ സ്വന്തമാക്കാനായില്ല. മണികണ്ഠനായിരുന്നു ആ അഞ്ചാമൻ.

ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ മണികണ്ഠന്‍ തന്റെ ജീവിതകഥ തുറന്നു പറഞ്ഞതാണ് ചർച്ചയാകുന്നത്.

ADVERTISEMENT

‘‘ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍. പഠിപ്പില്‍ മോശമായിരുന്നെങ്കിലും ഡിഗ്രി പൂര്‍ത്തിയാക്കി. ഒരു ചേച്ചിയും ഒരു അനിയത്തിയും ഒരു അനിയനുമാണെനിക്ക്. മൂന്നു ഭാര്യമാരായിരുന്നു അച്ഛന്. അനിയനും ചേച്ചിയും അച്ഛന്റെ മറ്റു രണ്ടു ഭാര്യമാരിലുള്ളതാണ്.

ചെറുപ്പം മുതലേ ഡാന്‍സില്‍ വലിയ താൽപര്യമായിരുന്നു. കലാമാസ്റ്ററുടെ ഗ്രൂപ്പില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ‘ബോയ്സ്’ ൽ‌ അവസരം ലഭിച്ചത്. ‘ബോയ്സ്’ നു ശേഷം നായകനായും വില്ലനായും പല സിനിമകളിലും അഭിനയിച്ചെങ്കിലും ഒന്നും വർക്കൗട്ടായില്ല.

ADVERTISEMENT

തിരിഞ്ഞു നോക്കുമ്പോള്‍ അത്ര മനോഹരമായ ഓര്‍മകള്‍ ഒന്നും എനിക്കില്ല. കുറേ കഷ്ടങ്ങള്‍, വഞ്ചനകള്‍, തോല്‍വികള്‍ ഒക്കെയാണ് ഞാന്‍ അനുഭവിച്ചത്. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. പല തരത്തിലും അതിനെല്ലാം കാരണക്കാരന്‍ ഞാനും കൂടെയാണ്. എന്റെ അറിവില്ലായ്മയാണ്’’. – മണികണ്ഠന്‍ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT